• Thu. Nov 27th, 2025

24×7 Live News

Apdin News

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 24 വിദ്യാര്‍ത്ഥികളെ വിട്ടയച്ചു

Byadmin

Nov 27, 2025


അബൂജ: കെബ്ബി സംസ്ഥാനത്തിലെ മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നെടുത്ത് പോയ 24 വിദ്യാര്‍ത്ഥികളെ വിട്ടയച്ചതായി നൈജീരിയ പ്രസിഡന്റ് ബോല തിനുബു സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥികളെ നേരിട്ട് സ്വീകരിച്ച പ്രസിഡണ്ട്, ഇനിയും തട്ടിക്കൊണ്ടുപോയവര്‍ക്ക് സുരക്ഷിതമായി മോചനം ഉറപ്പാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നവംബര്‍ 17-നാണ് ആയുധധാരികളായ സംഘം സ്‌കൂളിലെ 25 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയത്. അന്നേ ദിവസം ഒരു വിദ്യാര്‍ത്ഥി രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ള 24 പേരെയാണ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.

വടക്കന്‍ നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കൂട്ട തട്ടിക്കൊണ്ടുപോകലുകള്‍ പതിവാണ്. സ്‌കൂളുകളെയും ഗ്രാമങ്ങളെയും ലക്ഷ്യമിടുന്ന ആയുധസംഘങ്ങളുടെ ആക്രമണം പലപ്പോഴും പ്രാദേശിക സുരക്ഷാസേനയെ പോലും പരാജയപ്പെടുത്താറുണ്ട്. കെബ്ബി സ്‌കൂളില്‍ നിന്നും സൈന്യം പിന്മാറിയതിനു പിന്നാലെയാണ് ആക്രമണസംഘം സ്‌കൂള്‍ കൈയ്യടക്കിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്വാറയിലെ ഗ്രാമത്തില്‍ നിന്നും സ്ത്രീകളെയും കുട്ടികളെയും പിടികൂടിയ സംഭവവും റിപ്പോര്‍ട്ടായിരുന്നു. ഇതിന് പുറമേ, അടുത്ത കാലത്തെ ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകലില്‍ ഒരു കത്തോലിക്കാ സ്‌കൂളില്‍ നിന്ന് 300-ലധികം വിദ്യാര്‍ത്ഥികളും ജീവനക്കാരും കാണാതായിരുന്നു.

തട്ടിക്കൊണ്ടുപോയവരില്‍ 10 മുതല്‍ 18 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെട്ടിരുന്നു. 88 കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും, ഭൂരിഭാഗരെയും ആക്രമണസംഘം പിടിച്ചുകൊണ്ടുപോയി. ഇവരെ കണ്ടെത്തുന്നതിന് പ്രാദേശിക സേനയെയും പ്രത്യേക സ്‌ക്വാഡുകളെയും നിയോഗിച്ചതായി അധികാരികള്‍ അറിയിച്ചു.

മോചനദ്രവ്യം ലഭിച്ച ശേഷം മാത്രമാണ് പല കുട്ടികളെയും ആഗോളമായും ആക്രമണസംഘങ്ങള്‍ വിട്ടയയ്ക്കാറുള്ളത്. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഇത്തരം തട്ടിക്കൊണ്ടുപോകലുകള്‍ വര്‍ധിച്ചുവെന്ന ആരോപണമുണ്ടെങ്കിലും, ആക്രമണങ്ങള്‍ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരുപോലെ ബാധിക്കുന്നു.

By admin