ചണ്ഡീഗഢ് : ബുധനാഴ്ച വൈകുന്നേരം ചണ്ഡീഗഢിലെ പഞ്ചാബ് ബിജെപി ഓഫീസിന് പുറത്ത് നടന്ന ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഖാലിസ്ഥാൻ ഭീകരൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഏറ്റെടുത്തു. ഖാലിസ്ഥാനി ഭീകരൻ സുഖ്ജീന്ദർ സിംഗ് ബബ്ബാർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സോഷ്യൽ മീഡിയ പോസ്റ്റ് അന്വേഷിക്കാൻ പോലീസ് സൈബർ സെല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ചണ്ഡീഗഢ് പോലീസും പഞ്ചാബ് പോലീസിന്റെ ആന്റി-ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സും എൻഐഎയും സൈന്യവും സംഭവസ്ഥലത്ത് അന്വേഷണം ആരംഭിച്ചു. സെക്ടർ 37 ലെ ബിജെപി ഓഫീസിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. കൂടാതെ, ചണ്ഡീഗഢ്, പഞ്ചാബിലെ മൊഹാലി, ഹരിയാനയിലെ പഞ്ച്കുല എന്നിവിടങ്ങളിലേക്കുള്ള എല്ലാ റോഡുകളും അടച്ചു, തിരച്ചിൽ തുടരുകയാണ്.
ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ സെക്ടർ 37 ലെ പഞ്ചാബ് ബിജെപി ആസ്ഥാനത്തിന് പുറത്ത് ശക്തമായ ഒരു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ തകർന്നു, കെട്ടിടത്തിന്റെ ജനാലകൾ തകർന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ നിരവധി പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി അന്വേഷണം നടത്തി. അതേസമയം ഒരു യുവാവ് ഗ്രനേഡിൽ നിന്ന് പിൻ നീക്കം ചെയ്ത് വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് വീഡിയോ ലഭിച്ചു. അക്രമികളുടെ എണ്ണം രണ്ടാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.