:ഡെറാഡൂൺ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഡെറാഡൂൺ സന്ദർശനം ചർച്ചാകുന്നു . “ചാന്ദോൺ കി ഘുങ്ഗ്രൂ” എന്ന് പേരിട്ട് വിദ്യാർത്ഥികൾക്കായി നടന്ന പരിപാടിയിൽ വിദ്യാർത്ഥികളേക്കാൾ മധ്യവയസ്കരായ പുരുഷന്മാരാണ് പങ്കെടുക്കാനെത്തിയത് . 2.5 ലക്ഷം യുവാക്കൾ ഈ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തതായി കോൺഗ്രസ് അവകാശപ്പെട്ടിരുന്നു, എന്നാൽ 8000 പേർ മാത്രമേ വേദിയിലെത്തിയുള്ളൂ. അതിൽ അവരിൽ ഭൂരിഭാഗവും മധ്യവയസ്കരായിരുന്നു.
ഏകദേശം ഒരു മണിക്കൂർ നീണ്ട പരിപാടിയിൽ രാഹുൽ ഗാന്ധി യുവാക്കളോട് എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. അദ്ദേഹത്തോടൊപ്പം വന്ന പരിഭാഷകന് പോലും രാഹുൽ പറഞ്ഞത് മനസിലായില്ലെന്നതാണ് സത്യം.
അതിനിടെ തന്റെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി ഉത്തരാഖണ്ഡിലെ പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് പരാമർശിച്ചു. എന്നാൽ ഈ രണ്ട് റിക്രൂട്ട്മെന്റ് അഴിമതികളും കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് നടന്നത്. അതോടെ രാഹുൽ തീർത്തും പരിഹാസ്യനായി. ഇതിനിടെ സമീപത്ത് ന്യൂനപക്ഷ വകുപ്പ് ലോക് സൻവർധൻ പർവ് പരിപാടി സംഘടിപ്പിച്ചിരുന്നു. പഞ്ചാബി പോപ്പ് ഗായിക ജാസ്മിൻ സാൻഡ്‌ലസിന്റെ പ്രകടനമായിരുന്നു ഇതിൽ പ്രധാന ഐറ്റം. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ജാസ്മിൻ സാൻഡ്‌ലാസിന്റെ “മേരെ നയിൻ ഷരാബി” എന്ന ഗാനത്തിന് ഡിജെ നൃത്തം ചെയ്യുന്ന ദൃശ്ശ്യങ്ങളും പുറത്ത് വന്നു.