കൊല്ലം > ട്രെയിനിൽ പന്നികളെ കുത്തിനിറച്ച് കൊണ്ടുവരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ‘പന്നി ഗന്ധിയായ വണ്ടി’ എന്ന പേരിൽ കരുനാഗപ്പള്ളി സ്വദേശി ബിജു തുറയിൽക്കുന്ന് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി. കന്യാകുമാരിയിലേക്കുള്ള ട്രെയിനുകളിലാണ് പന്നികളെ കൊണ്ടുവരുന്നത്.
25 വർഷമായി ദിവസവും കരുനാഗപ്പള്ളിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ യാത്രചെയ്യുന്ന ബിജു തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ ലൈബ്രറേറിയനാണ്. കന്യാകുമാരി –അസം ദിബ്രുഗഡ് വിവേക് എക്സ്പ്രസ്, ജയന്തി ജനത എക്സ്പ്രസ് എന്നിവയിലാണ് രണ്ട് ബോഗികളിൽ നൂറിലധികം പന്നികളെ കുത്തിനിറച്ച് കൊണ്ടുവരുന്നത്. മുൻവശത്തെ ബോഗികളായതിനാൽ ദുർഗന്ധം യാത്രക്കാർക്ക് അസഹനീയമായി.
തിരുനെൽവേലിയിൽ നിന്ന് മേഘാലയ, നാഗലാൻഡ് എന്നിവിടങ്ങളിലേക്കാണ് പന്നികളെ കൊണ്ടുപോകുന്നത്. പലകകൊണ്ട് കെട്ടിയടച്ച ബോഗിയിൽ പന്നികൾക്ക് തീറ്റ നൽകാനായി ഫാം ജോലിക്കാരനുമുണ്ട്. രാജ്യത്തെ ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന വിവേക് എക്സ്പ്രസിനു നാലുദിവസ യാത്രയിൽ അമ്പതിലധികം സ്റ്റോപ്പുണ്ട്.
പന്നികളെ നിറച്ച ബോഗി
ഫേസ്ബുക്ക് കുറിപ്പിന്രെ പൂർണരൂപം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ