ശ്രീനഗർ : ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളുമായി നാല് തവണ കൂടിക്കാഴ്ച നടത്തിയ ഒരു ഓവർ-ഗ്രൗണ്ട് വർക്കറെ (ഒജിഡബ്ല്യു) ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന 26 കാരനായ മുഹമ്മദ് യൂസഫ് കട്ടാരിയെയാണ് പോലീസ് പിടികൂടിയത്.
ഭാഗികമായി നശിച്ച ഒരു ആൻഡ്രോയിഡ് മൊബൈൽ ഫോൺ ചാർജർ പരിശോധിച്ചതിന് ശേഷമാണ് പോലീസ് ഇയാളെ കുടുക്കുന്നത്. തീവ്രവാദികൾ ഇയാൾക്ക് നൽകിയതായിരുന്നു ഇത്. ഓപ്പറേഷനിൽ നിന്ന് കണ്ടെടുത്ത നിരവധി വസ്തുക്കളിൽ ഒന്നായിരുന്നു ഇത്.
നേരത്തെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ വെടിവച്ചു കൊന്ന മൂന്ന് ഭീകരർക്ക് നിർണായക ലോജിസ്റ്റിക്കൽ സഹായം നൽകിയതിന് സെപ്റ്റംബർ അവസാന വാരത്തിൽ സുലൈമാൻ എന്ന ആസിഫ്, ജിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ ഞായറാഴ്ച പറഞ്ഞു.
ശ്രീനഗർ നഗരത്തിന് പുറത്തുള്ള സബർവാൻ കുന്നുകളിൽ വെച്ച് താൻ ഈ മൂന്ന് പേരെയും നാല് തവണ കണ്ടിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ കടാരി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഉയർന്ന പ്രദേശങ്ങളിലെ നാടോടി വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്ന കട്ടാരി ആക്രമണകാരികൾക്ക് ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ വഴികാട്ടാൻ സഹായിച്ചതായി കരുതപ്പെടുന്നു.