• Wed. Mar 25th, 2026

24×7 Live News

Apdin News

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

Byadmin

Mar 25, 2026


ടെഹ്റാന്‍: പാകിസ്ഥാന്റെ എണ്ണര്‍ ടാങ്കറിന് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍. അതേ സമയം എല്‍പിജി ടാങ്കറും എണ്ണ ടാങ്കറും ഉള്‍പ്പെടെ ഇന്ത്യയുടെ ആറ് ടാങ്കറുകളാണ് കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചത്.

ഇതോടെയാണ് അസിം മുനീറിന്റെ കയ്യില്‍ ഇറാനുമായി സമാധാനചര്‍ച്ചകള്‍ക്കുള്ള 15 പോയിന്‍റുകള്‍ നല്‍കിയിട്ടുണ്ടെന്ന ട്രംപിന്റെ പ്രസ്താവന അപഹാസ്യമാകുന്നത്. ഇറാന് താല്‍പര്യമില്ലാത്ത പാകിസ്ഥാനെ എങ്ങിനെയാണ് ഇറാനുമായി സമാധാന ചര്‍ച്ചയ്‌ക്ക് അയയ്‌ക്കുക? പശ്ചിമേഷ്യായുദ്ധത്തില്‍ കരുതലോടെയുള്ള നയതന്ത്രങ്ങളിലുടെ അറബ് രാഷ്‌ട്രങ്ങളുടെ പ്രീതി പിടിച്ചുപറ്റിയ മോദിയുടെ പ്രാധാന്യം കുറയ്‌ക്കാനുള്ള ട്രംപിന്റെ ഒരു തന്ത്രം മാത്രമായിരിക്കണം പാകിസ്ഥാനെ ഇടനിലക്കാരനാക്കി നിര്‍ത്തിക്കൊണ്ടുള്ള ഈ നീക്കം എന്ന് കരുതുന്നു.

ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള യുദ്ധത്തില്‍ ഇറാനെതിരെ ഇന്ത്യ പങ്കുചേരുമെന്ന് ട്രംപ് പരസ്യമായി പ്രസ്താവിച്ചെങ്കിലും ഇന്ത്യ ട്രംപിന്റെ ഈ പ്രസ്താവനയെ ശക്തമായി നിഷേധിച്ചിരുന്നു. ഇതോടെയാണ് ട്രംപിന് ഇന്ത്യയോട് നീരസം വര്‍ധിച്ചിട്ടുണ്ട്. ഇതും യുഎസ്-ഇറാന്‍ സമാധാനത്തിന് പാകിസ്ഥാന്‍ ഇടനിലക്കാരനാകും എന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു.

ഇന്ത്യയുടെയും മോദിയുടെയും പ്രാധാന്യം കുറയ്‌ക്കാനുള്ള നീക്കത്തിന് പിന്നില്‍ തുര്‍ക്കിയും കളിക്കുന്നുണ്ടെന്ന് കരുതുന്നു. തുര്‍ക്കിയും അസര്‍ബൈജാനും കൂടി പാകിസ്ഥാനൊപ്പം ഇറാന്‍-യുഎസ് സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് ട്രംപ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയും അസര്‍ബൈജാനും ഇന്ത്യയോട് ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളാണ്. അസര്‍ബൈജാനും തുര്‍ക്കിയ്‌ക്കും എതിരെ യുദ്ധം ചെയ്യുന്ന അര്‍മീനിയയ്‌ക്ക് ഇന്ത്യ നല്‍കുന്ന ആയുധങ്ങള്‍ അതിശക്തമായ തിരിച്ചടികള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതാണ് അസര്‍ബൈജാനും തുര്‍ക്കിയും ഇന്ത്യയോടുള്ള വെറുപ്പ് വര്‍ധിപ്പിച്ചിരിക്കുന്നത്. തുര്‍ക്കി, അസര്‍ബൈജന്‍, പാകിസ്ഥാന്‍ എന്നിവര്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന കൂട്ടായ ഗൂഢാലോചനയാണോ ഈ ഇറാന്‍-യുഎസ് സമാധാനചര്‍ച്ചയെന്നും സംശയിക്കപ്പെടുന്നു.



By admin