ലക്നൗ : പാകിസ്ഥാൻ പതാക വീശി പിന്തുണ നൽകുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ് . ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ശമിക്കുന്നതിനിടെയാണ് മുഹമ്മദ് സാജിദ് എന്ന യുവാവ് പിടിയിലായത്. ചില യുവാക്കൾ പാകിസ്ഥാൻ പതാക വീശി പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന ഒരു വീഡിയോ മുഹമ്മദ് സാജിദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഈ പോസ്റ്റിന്റെ അടിക്കുറിപ്പ് ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്നാണ്. ഹിന്ദു സംഘടനകൾ ഉൾപ്പെടെയുള്ള പ്രദേശത്തെ പൊതുജനങ്ങൾക്കിടയിൽ ഈ പോസ്റ്റ് രോഷത്തിന് കാരണമായി. സംഘടനയുടെ നേതാവ് ഹിമാൻഷു പട്ടേൽ സാജിദിനെതിരെ പോലീസിൽ പരാതി നൽകി.
അതിനു പിന്നാലെ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തതോടെ ഭയന്ന സാജിദ് പാകിസ്ഥാൻ സിന്ദാബാദിനു പകരം പാകിസ്ഥാൻ മൂർദാബാദും വിളിക്കാൻ ആരംഭിച്ചു . ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ സാജിദ് കരയുകയും ‘പാകിസ്ഥാൻ മുർദാബാദ്’ എന്ന് വിളിക്കുകയും ചെയ്യുന്നത് കാണാം. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി പ്രകോപനപരമായ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്.
भारत-पाक युद्ध के बाद बरैली के साजिद ने, फेसबुक पर एक पाकिस्तानी पोस्ट शेयर की थी, जिस पर पाकिस्तान जिंदा भाग लिखा था… 😆
फिर क्या था, किसी राष्टवादी भाई ने पुलिस को टैग कर दिया….
पुलिस ने गांव का गुड़गांव बना दिया उसके बाद मोर जैसी आवाज़ में ‘पाकिस्तान मुर्दाबाद’ बोल रहा… pic.twitter.com/rIt4EFJS4e
— 𝐒𝐚𝐫𝐢𝐤𝐚 𝐓𝐲𝐚𝐠𝐢 (@sarikatyagi97) May 12, 2025