• Sun. Jan 11th, 2026

24×7 Live News

Apdin News

പാകിസ്ഥാൻ സൈന്യത്തിന്റെ പരിപാടികളിൽ പങ്കെടുക്കാൻ തന്നെ ക്ഷണിക്കാറുണ്ട് : മുനീറുമായുള്ള കൂട്ടുകെട്ട് തുറന്ന് പറഞ്ഞ് ലഷ്കർ ഭീകരൻ സൈഫുള്ള കസൂരി

Byadmin

Jan 11, 2026



ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈന്യത്തിന് തീവ്രവാദികളുമായി വളരെ പഴയ ബന്ധമുണ്ട്. ഇപ്പോൾ ഒരു തീവ്രവാദി, പാകിസ്ഥാൻ സൈന്യത്തിന്റെ ഈ അവിശുദ്ധ ബന്ധം തുറന്നുകാട്ടി. ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറായ സൈഫുള്ള കസൂരി പാകിസ്ഥാൻ സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ച് വലിയൊരു കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പാകിസ്ഥാൻ സൈന്യത്തിന്റെ പരിപാടികളിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണങ്ങൾ ലഭിക്കുന്നുണ്ടെന്ന് പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ പറഞ്ഞു. ഇത് മാത്രമല്ല സൈനികരുടെ നമാസ്-ഇ-ജനസയിലേക്കും തന്നെ ക്ഷണിക്കാറുണ്ട്. പാകിസ്ഥാനിലെ ഒരു സ്കൂളിൽ നടന്ന ഒരു പരിപാടിയിൽ സ്കൂൾ കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കസൂരി പാകിസ്ഥാൻ സൈന്യത്തെ തുറന്നുകാട്ടി

തന്റെ സാന്നിധ്യത്തെ ഇന്ത്യ ഭയപ്പെടുന്നുവെന്ന് ലഷ്‌കർ-ഇ-തൊയ്ബ ഡെപ്യൂട്ടി മേധാവി കസൂരി വീമ്പിളക്കി. അദ്ദേഹം ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കുകയും പൊള്ളയായ ഭീഷണികൾ ഉയർത്തുകയും ചെയ്തു. പാകിസ്ഥാൻ സൈന്യം അവരുടെ സൈനികരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ അവർ എന്നെ ക്ഷണിക്കുന്നുവെന്നും കസൂരി പറഞ്ഞു. അതായത് തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് അകന്നു നിൽക്കുന്നുവെന്ന പാകിസ്ഥാൻ സൈന്യത്തിന്റെ നുണയാണ് കസൂരിയുടെ ഈ പ്രസ്താവനയിലൂടെ തുറന്നുകാട്ടുന്നത്.
അതേ സമയം പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് കസൂരി.

ഐക്യരാഷ്‌ട്രസഭ നിരോധിച്ച ഭീകര സംഘടനകളുമായും ഭീകരരുമായും പാകിസ്ഥാൻ സൈന്യം എങ്ങനെ ഗൂഢാലോചന നടത്തുന്നു എന്നതിന്റെ തെളിവാണ് കസൂരിയുടെ പ്രസ്താവന. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ രക്തരൂക്ഷിതമായ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് കസൂരി. കൊല്ലുന്നതിനുമുമ്പ് തീവ്രവാദികൾ ജനങ്ങളുടെ മതമേതെന്ന് ചോദ്യം ചെയ്തതിന് ശേഷമാണ് വെടിയുതിർത്തത്.

By admin