ന്യൂദൽഹി : ഇന്ത്യ വിജയകരമായി നടത്തിയ ഓപ്പറേഷൻ ‘സിന്ദൂറി’ ന് ശേഷം, ലോകമെമ്പാടും പാകിസ്ഥാനെതിരെ വിമർശനം ഉയരുകയാണ്. പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഇതിന് മറുപടിയായി ഇന്ത്യ കർശന നടപടി സ്വീകരിക്കുകയും പാകിസ്ഥാന് ഉചിതമായ മറുപടി നൽകുകയും ചെയ്തു.
ഇത്തരമൊരു സാഹചര്യത്തിൽ, പാകിസ്ഥാൻ എംപി ഷാഹിദ് ഖട്ടർ സ്വന്തം സർക്കാരിനെയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും പരസ്യമായി വിമർശിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പോലും ഉച്ചരിക്കാൻ നമ്മുടെ പ്രധാനമന്ത്രിക്ക് ഭയമാണെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ഷഹബാസ് ഷെരീഫിനെ “കുറുക്കൻ” എന്ന് വിളിച്ചായിരുന്നു ഷാഹിദ് ഖട്ടറിന്റെ പ്രസംഗം.
ഏതൊരു സൈന്യത്തിന്റെയും നേതാവ് സിംഹമാണെങ്കിൽ , സൈനികർ ദുർബലരാണെങ്കിൽ പോലും അവർ സിംഹങ്ങളെപ്പോലെ പോരാടുമെന്ന് ഷാഹിദ് പറഞ്ഞു. പക്ഷേ നേതാവ് ഒരു കുറുക്കനാണെങ്കിൽ, ധീരരായ സൈനികർ പോലും ദുർബലരാകും. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഒരു കുറുക്കനാണെങ്കിൽ, പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുക? നരേന്ദ്ര മോദിയുടെ പേര് പോലും ഉച്ചരിക്കാൻ ഭയപ്പെടുന്ന ഒരു നേതാവ് നമുക്കുണ്ട്. ഷഹബാസ് ഷെരീഫ് തന്റെ പ്രസംഗത്തിൽ മോദിയുടെ പേര് പോലും ഉപയോഗിച്ചില്ല.- ഷാഹിദ് ഖട്ടർ പറഞ്ഞു.