
കോഴിക്കോട്: സമൂഹമാധ്യമത്തില്‍ പേജ് വ്യൂസ് കൂടുതല്‍ കിട്ടാന്‍ യുവതി ചെയ്തത് എന്തെന്നോ? ബസിനുള്ളില്‍ ഒരാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് തോന്നിക്കുന്ന രീതിയില്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമപേജില്‍ ഇട്ടു. കണ്ടന്‍റ് ക്രിയേറ്ററായ പെണ്‍കുട്ടിക്ക് രണ്ട് മില്ല്യന്‍ വ്യൂസ് കിട്ടി എന്ന് പറയുന്നു. പക്ഷെ ഇല്ലാത്ത സ്ത്രീപീഡനവീഡിയോയില്‍ വില്ലനായി മാറേണ്ടിവന്ന യുവാവ് ആത്മഹത്യ ചെയ്തു.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് മരിച്ചത്. ദീപക് ബസിൽ വച്ച് ലൈംഗീക അതിക്രമം കാട്ടിയെന്നായിരുന്നു യുവതിയുടെ ആരോപണം. തിരക്കുള്ള ബസിൽ സഞ്ചരിക്കുന്നതിനിടെ യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഒരു പ്രശ്നത്തിലും ഇടപെടാത്ത ആളായിരുന്നു ദീപക്കെന്ന് ബന്ധു പറയുന്നു. ആ അച്ഛനും അമ്മയ്‌ക്കും മറ്റാരുമില്ല. ഞായറാഴ്ച രാവിലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് ദീപക് തൂങ്ങിമരിച്ചതായി കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
ഇവിടുത്തെ വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് മാനേജരാണ് ദീപക്. അതുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും പോകേണ്ടി വരാറുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിൽ പോയിരുന്നു. അന്ന് ബസിൽ വെച്ച് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഇത് വ്യാപകമായി പ്രചരിക്കുകയും പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കണ്ട ദീപക് വളരെ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
ബസിൽ ലൈംഗിക അതിക്രമമെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി . കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്. ദീപക് ലൈംഗികാതിക്രമം കാട്ടുന്നെന്ന പേരിലുള്ള വീഡിയോ ഒരു യുവതി സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെയാണ് ദീപക്കിന്റെ മരണം. യുവതിക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസ് എടുക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി.
തിരക്കുള്ള ബസിൽ സഞ്ചരിക്കുന്നതിനിടെ യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. പയ്യന്നൂർ ഭാഗത്ത് നിന്നുള്ള വീഡിയോയായിരുന്നു യുവതി പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.