• Sat. Aug 16th, 2025

24×7 Live News

Apdin News

‘പൊരുതി നേടിയ സ്വാതന്ത്ര്യം അമൂല്യം ഇനി നേടിയെടുക്കേണ്ടത് ധാര്‍മ്മിക സ്വാതന്ത്ര്യം’: സൈനുല്‍ ആബിദ് സഫാരി

Byadmin

Aug 16, 2025


200 വര്‍ഷത്തിലേറെയായി ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്നു, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ദീര്‍ഘവും ബുദ്ധിമുട്ടുള്ളതുമായ പോരാട്ടമായിരുന്നു. എന്നാല്‍ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ഒടുവില്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ അത് വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കിയത്്.
ഇന്ത്യയുടെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ വേണ്ടി സഹകരിച്ച ത്യാഗങ്ങളെ അനുസ്മരിക്കുന്ന ദിനമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നിരവധി ആളുകള്‍ പോരാടുകയും മരിക്കുകയും ചെയ്തു, അവരുടെ ത്യാഗങ്ങള്‍ ഒരിക്കലും മറക്കാന്‍ പാടില്ല.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് ചിന്തിക്കേണ്ട ദിവസമാണിത്. സ്വാതന്ത്ര്യത്തിനു ശേഷം വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക വികസനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇനിയും ഒരുപാട് ജോലികള്‍ ചെയ്യാനുണ്ട്.

ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്ന ദിവസമാണിത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉണ്ടായിരിക്കണം. മതേതരത്വത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണ്, അതായത് മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ല.ദാരിദ്ര്യവും അസമത്വവും കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം എന്നതാണ് സാമൂഹിക നീതി.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറിയ ഇന്ത്യ, കഴിഞ്ഞ എട്ട് ദശാബ്ദത്തിനിടെ കൈവരിച്ചത് അസാധാരണമായ നേട്ടങ്ങളാണ്. സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി വിവിധ കാലഘട്ടങ്ങളിലൂടെ വന്ന സര്‍ക്കാറുകള്‍ നടപ്പാക്കിയ നൂതനമായ പല പദ്ധതികള്‍ രാഷ്ട്രത്തിന്റെ മുഖച്ഛായ മാറ്റി.

ഓഗസ്റ്റ് 15ന് ഇന്ത്യ 79ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ രാജ്യം വിവിധ മേഖലകളില്‍ കൈവരിച്ച വളര്‍ച്ച ചര്‍ച്ചയാകുമെങ്കിലും സ്വാതന്ത്ര്യത്തിലെ പ്രതിസന്ധികളും ചര്‍ച്ചയാകുന്നു. 3.9 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ്വ്യവസ്ഥയായി വളരാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. നിലവില്‍ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ, 2027-ഓടെ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.
ജിഡിപി പ്രകാരം ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്, 2027 ഓടെ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി യുപിഐ, ആധാര്‍, ജന്‍ ധന്‍ യോജന എന്നിവയിലൂടെ പേയ്മെന്റുകള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നിവയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനായി. ഐടി സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ് സാധനങ്ങള്‍ എന്നിവയുടെ മുന്‍നിര കയറ്റുമതിക്കാരാണ് ഇന്ത്യ.

ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ വിപ്ലവകരമായിരുന്നു. തദ്ദേശീയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നത് മുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ ആരംഭിക്കുന്നത് വരെ, ഇന്ത്യ ഒരു സാങ്കേതിക ശക്തികേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ചന്ദ്രയാന്‍, മംഗള്‍യാന്‍ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍), ഗഗന്‍യാന്‍ മിഷന്‍, നാസ, റോസ്‌കോസ്മോസ്, സിഎന്‍ഇഎസ്, യുഎഇ സ്പേസ് ഏജന്‍സി എന്നിവയുമായുള്ള സഹകരണം.
തേജസ് യുദ്ധവിമാനങ്ങള്‍, അര്‍ജുന്‍ ടാങ്കുകള്‍, ഐഎന്‍എസ് വിക്രാന്ത് (ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍) എന്നിവയുടെ വികസനം പ്രതിരോധ മേഖലയിലെ നേട്ടങ്ങളായിരുന്നു. 1998-ല്‍ പൊഖ്റാന്‍-II പരീക്ഷണങ്ങളിലൂടെ ഇന്ത്യ ഒരു ആണവായുധ രാഷ്ട്രമായി മാറി. ക്വാഡ്, ബ്രിക്സ്, എസ്സിഒ എന്നിവയിലെ പങ്കാളിത്തം. ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ആയുധ കയറ്റുമതി വര്‍ധിപ്പിക്കല്‍.

ഇന്ത്യയുടെ വികസനത്തില്‍ വിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മുന്‍നിര സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത് മുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് വരെ, വിദ്യാഭ്യാസത്തെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഭാവിക്ക് അനുയോജ്യവുമാക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചു. ഐഐടികളും ഐഐഎമ്മുകളും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളായി പേരെടുത്തു. 1947-ല്‍ 18% ആയിരുന്നത് സാക്ഷരതാ നിരക്ക് 2024-ല്‍ 77% ആയി വര്‍ധിച്ചു.

പലതരം കാര്യങ്ങള്‍ ഈ സ്വാതന്ത്ര്യം രുചിക്കുന്നതിന് രാഷ്ട്രത്തിന് തടസ്സമാകുന്നുണ്ട്. അതില്‍പെട്ടതാണ് അഴിമതി, വോട്ടെടുപ്പ് ക്രമക്കേട്, ലഹരി പ്രചാരം തുടങ്ങി വിവിധ കാര്യങ്ങള്‍. അഴിമതി രാഷ്ട്രഗാത്രത്തെ കൊന്നുമുടിക്കുന്ന ഭീകര പ്രതിഭാസമാണ്. ഈയിടെ ഉയര്‍ന്നുവന്ന വോട്ടെടുപ്പ് ക്രമക്കേട് അടക്കമുള്ള ചര്‍ച്ചകള്‍ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഉണ്ടാക്കുന്നതാണ്. ലഹരി ഉള്‍പെടെയുള്ളവ പ്രചരിപ്പിക്കുന്നതിന് സര്‍ക്കാരുകള്‍ തന്നെ കൂട്ടുനില്‍ക്കുമ്പോള്‍ രാഷ്ട്രം സ്വാതന്ത്ര്യത്തെ ആസ്വദിക്കുന്നതിനുള്ള തടസ്സങ്ങളിലേക്ക്്് വന്നെത്തുകയാണ്. സര്‍ക്കാരുകള്‍ പക്ഷെ ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ കഴിയാതെ അന്ധാളിച്ചു നില്‍ക്കുന്ന കാഴ്ചയും കാണാം. കുട്ടികളെ പോലെ തന്നെ ലഹരി യുവാക്കളെയും മുതിര്‍ന്നവയും ഒരുപോലെ സ്വാധീനിക്കുന്നു. യുവാക്കളില്‍ അവരുടെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ക്രീയേറ്റീവ് കാലഘട്ടം ലഹരിയാല്‍ നരകതുല്യമാക്കപ്പെടുന്നു. മയക്കുമരുന്നില്‍ അടിമപ്പെട്ട് സ്വന്തം രക്ഷിതാക്കളെ വരെ കൊലപ്പെടുത്തുന്ന യുവതി യുവാക്കളുടെ വാര്‍ത്ത ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ഏറെയാണ്. ജീവിതത്തില്‍ വളരെയധികം മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന 25-35 ഇടയിലുള്ള പ്രായത്തില്‍ തന്നെ മയക്കുമരുന്നുകളുടെ ഉപയോഗം അവരുടെ ജീവിതത്തെ പിടിച്ചുലക്കുന്നു. ഇത് ആത്മഹത്യക്കുള്‍പ്പെടെ അവരുടെ മനസിനെ പ്രേരിപ്പിക്കുന്നു.

സ്വാതന്ത്ര്യം അതിന്റെ പൂര്‍ണാര്‍ഥത്തില്‍ അനുഭവവേദ്യമാകണമെങ്കില്‍ സമൂഹത്തെ സാംസ്‌കാരികമായും സദാചാരപരമായും ധാര്‍മ്മികമായും മുന്നോട്ടു ചലിപ്പിക്കപ്പെടേണ്ടതുണ്ട്. വ്യക്തികളില്‍ ഉണ്ടാകുന്ന ശരായായ മാറ്റങ്ങളിലൂടെ മാത്രമേ ഇത് കൊണ്ടുവരല്‍ സാധ്യമാകൂ.

By admin