
തിരുവനന്തപുരം: ഭരണകാലാവധി തീരുംമുന്‍പ് സഖാക്കളെ സര്‍ക്കാര്‍ ജോലിയില്‍ തിരുകിക്കയറ്റുന്ന മാമാങ്കവുമായി സിപിഎം. പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത രണ്ട സഖാക്കളെ നേരിട്ട് എസ് ഐ മാരായാണ് നിയമനം നല്‍കിയിരിക്കുന്നത്. പൊലീസ് അസാധാരണമായി നടക്കുന്ന നിയമനമെന്ന വിമര്‍ശനം ഉയരുകയാണ്.
കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തിട്ടുമി്ല.
ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്‌ക്കും ചിത്തരേഷ് നടേശനും പോലീസിൽ എസ്ഐ ആയി സർക്കാർ നിയമനം നൽകി. നേരത്തെ കായിക ക്ഷമതാ പരീക്ഷയിൽ ഷിനു തോറ്റിരുന്നു. തോറ്റവര്‍ക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള ആവശ്യം ബറ്റാലിയിൻ എഡിജിപി നിരസിച്ചിരുന്നു.ചിത്തരേഷ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തതുമില്ല. രണ്ടു പേരും ശരീരസൗന്ദര്യ മത്സര വിജയികളാണ്.
കായിക്ഷമതയിൽ തോറ്റ സഖാവിനെയും കായികക്ഷമതയില്‍ പങ്കെടുക്കാത്ത സഖാവിനെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖറാണ് ഉത്തരവിറക്കിയത്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി യുടെ ശുപാര്‍ശയിലാണ് നിയമനം. പ്രത്യേക സാഹചര്യത്തിൽ നിയമനം നൽകാമെന്നും ബോഡി ബിൽഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നും മുൻകാലത്ത് ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്നുമാണ്
എഡിജിപി ശ്രീജിത്ത് ഇതിനെ ന്യായീകരിക്കുന്നത്. ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം രണ്ടു പേര്‍ക്കും എസ്ഐ ആയി നിയമനം നൽകാനാണ് ഡിജിപിയുടെ ഉത്തരവ്.