
ന്യൂദൽഹി: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇരു നേതാക്കളും ചിരിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും പരസ്പരം അഭിവാദ്യം ചെയ്യുന്നതും കാണാമായിരുന്നു. ജി-20 ഉച്ചകോടിയിൽ അവരുടെ കൂടിക്കാഴ്ച ഏറെ ശ്രദ്ധയാകർഷിച്ചുവെന്ന് വേണം പറയുവാൻ.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സൗഹൃദം ഗണ്യമായി ശക്തമായിട്ടുണ്ട്. നേരത്തെ 2025 ജൂണിൽ കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സഹകരണവും ബന്ധവും ശക്തിപ്പെടുത്തുമെന്ന് ഇരു നേതാക്കളും പ്രതിജ്ഞയെടുത്തു.
അതേ സമയം പ്രധാനമന്ത്രി മോദിയും ജോർജിയ മെലോണിയും വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. അവരുടെ കൂടിക്കാഴ്ചകൾ മുമ്പ് നിരവധി തവണ ശ്രദ്ധ നേടിയിട്ടുണ്ട്. അവർ ഇടപഴകുന്ന രീതി ദീർഘകാല സൗഹൃദത്തെ സൂചിപ്പിക്കുന്നു. അവർ എപ്പോഴൊക്കെ കണ്ടുമുട്ടിയാലും തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നത് കാണാം.
https://x.com/ANI/status/1992154044065087982?s=20
ഇതിനു പുറമെ രണ്ട് നേതാക്കളും മുൻകാലങ്ങളിലും പരസ്പരം വളരെയധികം പ്രശംസിച്ചിട്ടുണ്ട്.
സെപ്റ്റംബറിൽ പ്രധാനമന്ത്രി മോദി ഇറ്റാലിയൻ പ്രധാനമന്ത്രിയെ അസാധാരണനായ ഒരു രാഷ്‌ട്രീയക്കാരൻ എന്നാണ് വിശേഷിപ്പിച്ചത്. മെലോണിയുടെ ആത്മകഥയെ “മൻ കി ബാത്ത്” അല്ലെങ്കിൽ ഹൃദയത്തിൽ നിന്നുള്ള ചിന്തകൾ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. മെലോണിയുടെ ആത്മകഥയുടെ പേര് “ഞാൻ ജോർജിയ” എന്നാണ്.
പുസ്തകത്തിന്റെ ആമുഖത്തിൽ പങ്കിട്ട സാംസ്കാരിക മൂല്യങ്ങൾ – പൈതൃക സംരക്ഷണം, സമൂഹത്തിന്റെ ശക്തി, പ്രചോദനമായി സ്ത്രീത്വത്തിന്റെ ആഘോഷം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മെലോണി തന്റെ കാഴ്ചപ്പാടുകൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.