
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഫീൽഡ് മാർഷൽ അസിം മുനീറിനെ രാജ്യത്തിന്റെ ആദ്യത്തെ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) നിയമിക്കുന്നതിന് അംഗീകാരം നൽകി. പാകിസ്ഥാൻ പ്രസിഡന്റിന്റെ ഓഫീസും മുനീറിനെ സിഡിഎഫായി നിയമിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.
നിരവധി ദിവസത്തെ തർക്കത്തിനൊടുവിൽ മുനീറിനെ സിഡിഎഫായി നിയമിക്കാൻ ഷഹബാസ് സർക്കാർ വ്യാഴാഴ്ച പ്രസിഡന്റ് സർദാരിക്ക് ശുപാർശ ചെയ്തിരുന്നു. ഇതിനുശേഷമാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ അടുത്ത 5 വർഷത്തേക്ക് പ്രതിരോധ സേനാ മേധാവിയായി അസിം മുനീറിനെ നിയമിച്ചു.
രാഷ്‌ട്രപതിയുടെ ഓഫീസ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് അസിം മുനീർ കരസേനാ മേധാവിയുടെയും പ്രതിരോധ സേനാ മേധാവിയുടെയും സ്ഥാനങ്ങൾ ഒരേസമയം വഹിക്കും. “കരസേനാ മേധാവിയായ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ എൻഐ(എം), എച്ച്ജെ, പ്രതിരോധ സേനാ മേധാവിയെ അഞ്ച് വർഷത്തേക്ക് ഒരേസമയം നിയമിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ സംഗ്രഹം പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകരിച്ചു,” – രാഷ്‌ട്രപതിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
മുനീറിനെ ചീഫ് ഓഫ് ആർമി സ്റ്റാഫ് (സിഒഎഎസ്) ആയും ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് ആയും സ്ഥാനക്കയറ്റം നൽകാൻ ഷെരീഫ് പിന്തുണ നൽകിയിരുന്നു.
അതേ സമയം ഈ പുതിയ റോളിൽ മുനീറിന്റെ കാലാവധി അഞ്ച് വർഷമായിരിക്കും. ഇതോടെ പാകിസ്ഥാന്റെ പ്രതിരോധ സംവിധാനത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ കമാൻഡിനെ ശക്തിപ്പെടുത്തിക്കൊണ്ട് ഒരേസമയം ചീഫ് ഓഫ് ആർമി സ്റ്റാഫ്, സിഡിഎഫ് എന്നീ രണ്ട് സ്ഥാനങ്ങളും വഹിക്കുന്ന ആദ്യത്തെ സൈനിക ഉദ്യോഗസ്ഥനായി മുനീർ മാറി.