
കൊൽക്കത്ത : പശ്ചിമ ബംഗാൾ സർക്കാരിന്റെ ക്ഷേമ പദ്ധതിയായ ലക്ഷ്മി ഭണ്ഡറിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയതിൽ ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ ഉണ്ടെന്ന് റിപ്പോർട്ട് . വോട്ടർ പട്ടിക തീവ്രപരിഷ്ക്കരണം ആരംഭിച്ചതോടെ നിരവധി ബംഗ്ലാദേശികൾ രാജ്യം വിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതിനു പിന്നാലെയാണ് സർക്കാർ ആനുകൂല്യവും ഇവർ കൈപ്പറ്റിയിരുന്നതായി വ്യക്തമായത്.
പശ്ചിമ ബംഗാളിന്റെ 48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാർ ഫണ്ടാണ് യോഗ്യതയില്ലാത്തവരും പൗരന്മാരല്ലാത്തവരുമായ ബംഗ്ലാദേശികൾ സ്വന്തമാക്കിയത് . ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുമുണ്ട്.
അധികാരത്തിൽ വന്നതിനുശേഷം, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് (TMC) ലക്ഷ്മി ഭണ്ഡാറിനെ സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു പദ്ധതിയായി ഉയർത്തിക്കാട്ടിയിരുന്നു. – സ്ത്രീ കുടുംബനാഥർക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത് . ഏകദേശം 1.6 കോടി സ്ത്രീകൾ ഇതിൽ ചേർന്നിട്ടുണ്ട്.
എസ്‌ഐആർ വെരിഫിക്കേഷൻ ആരംഭിച്ചതോടെ നിരവധി അനധികൃത കുടിയേറ്റക്കാർ ഇപ്പോൾ വീടുകൾ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട് വന്നിട്ടുണ്ട് . ഇത് നിയമപരമായ താമസമില്ലാതെ ലക്ഷ്മി ഭണ്ഡാറിന്റെ ഗുണഭോക്താക്കളായിരിക്കാം എന്നതിന്റെ സൂചനയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളിൽ മാത്രം, 1,500 വരെ രേഖകളില്ലാത്ത ബംഗ്ലാദേശികൾ ഒരൊറ്റ അതിർത്തി പോസ്റ്റ് വഴി ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായി ബിഎസ്എഫ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആരോപിക്കപ്പെടുന്ന തട്ടിപ്പിന്റെ വ്യാപ്തി ആശങ്കാജനകമാണ്. പശ്ചിമ ബംഗാളിലെ നിരവധി അനധികൃത ബംഗ്ലാദേശി പൗരന്മാർക്ക് ആധാർ കാർഡുകൾ, വോട്ടർ ഐഡികൾ, റേഷൻ കാർഡുകൾ, ഭൂമിയുടെ ഉടമസ്ഥാവകാശം പോലും ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സൗത്ത് 24 പർഗാനാസിലെ പതൻകാലി ഗ്രാമപഞ്ചായത്തിലെ ബംഗ്ലാദേശി പൗരന്മാർക്ക് 3,500-ലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ നൽകിയതായി റിപ്പോർട്ടുണ്ട്.