• Thu. Apr 9th, 2026

24×7 Live News

Apdin News

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Byadmin

Apr 9, 2026


തിരുവനന്തപുരം: കേരളത്തില്‍ ഇനി ദ്വിമുഖപ്പോരല്ല, ത്രിമുഖപ്പോരാണെന്നും ആര് അധികാരത്തില്‍ വരണമെന്ന് നിര്‍ണ്ണയിക്കാനുള്ള ശക്തിയായി ബിജെപി മാറിയെന്നും വിലയിരുത്തല്‍ നടത്തുന്നത് മറ്റാരുമല്ല, മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ കൂടിയായ മാധ്യമവിദഗ്ധന്‍ എം.ജി.രാധാകൃഷ്ണനാണ്.

ഡീ കോഡര്‍ സര്‍വ്വേയെക്കുറിച്ച് പറയുമ്പോഴാണ് എം.ജി. രാധാകൃഷ്ണന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. എല്‍ഡിഎഫും യുഡിഎഫും കേവല ഭൂരിപക്ഷമില്ലാതെ 64, 65 സീറ്റുകള്‍ വീതം പിടിക്കുമ്പോള്‍ ബിജെപി ആറ് സീറ്റുകള്‍ പിടിക്കുമെന്നാണ് ഡീകോഡര്‍ സര്‍വ്വേ ഫലം പറയുന്നത്. അതായത് ഇവിടെ തൂക്കുമന്ത്രിസഭ വരുമെന്നും കേരളം ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വരികയും ചെയ്യുന്നുവെന്ന സ്ഥിതിയെ ചൂണ്ടിക്കാട്ടിയാണ് എം. ജി. രാധാകൃഷ്ണന്‍ ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ 50 വര്‍ഷത്തെ രാഷ്‌ട്രീയചരിത്രത്തില്‍ നിന്നും വ്യക്തമായ മാറ്റമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അതില്‍ മൂന്നാമത്തെ ശക്തി ബിജെപി തന്നെയാണ്. ബിജെപി അഞ്ച് ശതമാനത്തില്‍ നിന്നും 30 ശതമാനത്തിലേക്ക് വോട്ട് വര്‍ധിപ്പിച്ചതോടെ ആര് ജയിക്കും ആര് തോല്‍ക്കും എന്ന കാര്യം നിശ്ചയിക്കുന്ന ശക്തിയായി ബിജെപി മാറിക്കഴിഞ്ഞു 2024ലെ തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പില്‍ കേരളത്തിലെ 10 നിയമസഭാമണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി ബിജെപി എന്ന യാഥാര്‍ത്ഥ്യത്തെക്കൂടി പരിഗണിക്കാതെ കേരളത്തില്‍ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യാനാവില്ല. – എം.ജി. രാധാകൃഷ്ണന്‍ പറയുന്നു.



By admin