• Tue. Mar 24th, 2026

24×7 Live News

Apdin News

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Byadmin

Mar 24, 2026


ന്യൂദല്‍ഹി: ഭരണ അട്ടിമറി സ്പെഷ്യലിസ്റ്റ് എന്ന് അറിയപ്പെടുന്ന അമേരിക്കന്‍ ചാരനാണ് കഴിഞ്ഞ ദിവസം കൊല്‍ക്കൊത്ത എയര്‍പോര്‍ട്ടില്‍വെച്ച് പിടിയിലായ മാത്യു ആരോണ്‍ വാന്‍ഡേക്. അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് എന്ന സമാന്തര അധികാരശക്തി എവിടെയൊക്കെ പാവ സര്‍ക്കാരുകളെ വാഴിച്ചിട്ടുണ്ടോ അവിടെയെല്ലാം മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയിട്ടുണ്ട്. ലിബിയ, സിറിയ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ മാത്യു വാന്‍ഡേക് പ്രവര്‍ത്തിട്ടുണ്ട്. ലിബിയയില്‍ കേണല്‍ ഗദ്ദാഫി അട്ടിമറിക്കപ്പെട്ടു. സിറിയയിലെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് ഓടിപ്പോയി. വെനസ്വേലയിലെ പ്രസിഡന്‍റ് മഡൂറോയെ അറസ്റ്റ് ചെയ്ത് അമേരിക്കയില്‍ തടവുകാരനാക്കി.

ഇങ്ങിനെ ഭരണം അട്ടമറിയുടെ സ്പെഷ്യലിസ്റ്റ് എന്തിന് ഇന്ത്യയില്‍ മറ്റ് ആറ് ഉക്രൈന്‍ പട്ടാളക്കാര്‍ക്കൊപ്പം എത്തി? ഇവരെല്ലാം മ്യാന്‍മറിലെ പട്ടാളഭരണത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കാന്‍ വന്നവരാണ്.. ഇതിനായി ഇവര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഡ്രോണുകള്‍ ഇന്ത്യ വഴി മ്യാന്‍മറിലേക്ക് കടത്തിയിട്ടുമുണ്ട്. മാത്രമല്ല, ഇന്ത്യയിലെ മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് ആയുധവും ഡ്രോണുകളും നല്‍കിയിട്ടുണ്ട്. ഡ്രോണ്‍ പറത്തല്‍, ഡ്രോണുകള്‍ പ്രവര്‍ത്തനരഹിതമാക്കല്‍, ഘടകവസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് ഡ്രോണുകള്‍ നിര്‍മ്മിയ്‌ക്കല്‍ എന്നിവയിലാണ് ഇവര്‍ക്ക് പരിശീലനം നല‍്കുന്നത്. ഇന്ത്യയില്‍ വിവിധഭാഗങ്ങളില്‍ സ്ഫോടനം നടത്താനാണോ അതോ മണിപ്പൂരിലും മിസോറാമിലും സമരം ആളിക്കത്തിക്കാനും നാശം വിതയ്‌ക്കാനും ആണോ ലക്ഷ്യം എന്ന് അറിയില്ല. എന്തായാലുൂം വിദേശരാജ്യങ്ങളിലെ കൂലിപ്പടയാളികള്‍ക്ക് ഇന്ത്യയെ ഒരു സുരക്ഷിതതാവളമായോ ട്രാന്‍സിറ്റ് കോറിഡോറായോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് ഈ അറസ്റ്റിലൂടെ എന്‍ ഐഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരായ രഹസ്യവിവരങ്ങള്‍ നല്‍കാന്‍ റഷ്യ സഹായിച്ചതായും പറയുന്നു.

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?
മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
ന്യൂദല്‍ഹി: ഭരണ അട്ടിമറി സ്പെഷ്യലിസ്റ്റ് എന്ന് അറിയപ്പെടുന്ന അമേരിക്കന്‍ ചാരനാണ് കഴിഞ്ഞ ദിവസം കൊല്‍ക്കൊത്ത എയര്‍പോര്‍ട്ടില്‍വെച്ച് പിടിയിലായ മാത്യു ആരോണ്‍ വാന്‍ഡേക്. അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് എന്ന സമാന്തര അധികാരശക്തി എവിടെയൊക്കെ പാവ സര്‍ക്കാരുകളെ വാഴിച്ചിട്ടുണ്ടോ അവിടെയെല്ലാം മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയിട്ടുണ്ട്. ലിബിയ, സിറിയ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ മാത്യു വാന്‍ഡേക് പ്രവര്‍ത്തിട്ടുണ്ട്. ലിബിയയില്‍ കേണല്‍ ഗദ്ദാഫി അട്ടിമറിക്കപ്പെട്ടു. സിറിയയിലെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് ഓടിപ്പോയി. വെനസ്വേലയിലെ പ്രസിഡന്‍റ് മഡൂറോയെ അറസ്റ്റ് ചെയ്ത് അമേരിക്കയില്‍ തടവുകാരനാക്കി.

ഇങ്ങിനെ ഭരണം അട്ടമറിയുടെ സ്പെഷ്യലിസ്റ്റ് എന്തിന് ഇന്ത്യയില്‍ മറ്റ് ആറ് ഉക്രൈന്‍ പട്ടാളക്കാര്‍ക്കൊപ്പം എത്തി? ഇവരെല്ലാം മ്യാന്‍മറിലെ പട്ടാളഭരണത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കാന്‍ വന്നവരാണ്.. ഇതിനായി ഇവര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഡ്രോണുകള്‍ ഇന്ത്യ വഴി മ്യാന്‍മറിലേക്ക് കടത്തിയിട്ടുമുണ്ട്. മാത്രമല്ല, ഇന്ത്യയിലെ മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് ആയുധവും ഡ്രോണുകളും നല്‍കിയിട്ടുണ്ട്. ഡ്രോണ്‍ പറത്തല്‍, ഡ്രോണുകള്‍ പ്രവര്‍ത്തനരഹിതമാക്കല്‍, ഘടകവസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് ഡ്രോണുകള്‍ നിര്‍മ്മിയ്‌ക്കല്‍ എന്നിവയിലാണ് ഇവര്‍ക്ക് പരിശീലനം നല‍്കുന്നത്. ഇന്ത്യയില്‍ വിവിധഭാഗങ്ങളില്‍ സ്ഫോടനം നടത്താനാണോ അതോ മണിപ്പൂരിലും മിസോറാമിലും സമരം ആളിക്കത്തിക്കാനും നാശം വിതയ്‌ക്കാനും ആണോ ലക്ഷ്യം എന്ന് അറിയില്ല. എന്തായാലുൂം വിദേശരാജ്യങ്ങളിലെ കൂലിപ്പടയാളികള്‍ക്ക് ഇന്ത്യയെ ഒരു സുരക്ഷിതതാവളമായോ ട്രാന്‍സിറ്റ് കോറിഡോറായോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് ഈ അറസ്റ്റിലൂടെ എന്‍ ഐഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരായ രഹസ്യവിവരങ്ങള്‍ നല്‍കാന്‍ റഷ്യ സഹായിച്ചതായും പറയുന്നു.

ഇത്തരത്തില്‍ വിദേശികളായ കൂലിപ്പടയാളികളെ കൊണ്ടുവന്ന് വിഘടനവാദഗ്രൂപ്പുകള്‍ക്ക് ആയുധപരിശീലനം നല്‍കി അവരെ പടക്കളത്തിലിറക്കി സര്‍ക്കാരുകളെ ശ്വാസം മുട്ടിക്കുന്ന രീതിയും ഡീപ് സ്റ്റേറ്റ് പിന്തുടരാറുണ്ടത്രെ. ഈ വിദേശകൂലിപ്പടയാളികള്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് വേണ്ടി പരോക്ഷമായി പ്രവര്‍ത്തിക്കുന്നവരാണ്. നേരത്തെ അവര്‍ അമേരിക്കയിലെ സിഐഎ പോലുള്ള രഹസ്യഏജന്‍സികളില്‍ പരിശീലനം നേടിയ മിടുക്കന്മാരായിരിക്കും. കൂടുതല്‍ പണത്തിന് വേണ്ടിയാണ് അവര്‍ ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത്.  ഇവര്‍ ഒരര്‍ത്ഥത്തില്‍ കോണ്‍ട്രാക്ടര്‍മാരെപ്പോലെയാണ് പ്രവര്‍ത്തിക്കുക. ഡീപ് സ്റ്റേറ്റില്‍ നിന്നും പണം വാങ്ങിയ ശേഷം വിഘടനവാദഗ്രൂപ്പുകള്‍ക്ക് സായുധപരിശീലനം നല്‍കുമെന്ന് മാത്രമല്ല, അമേരിക്കന്‍ ഏജന്‍റുമാര്‍ മറ്റൊരു വഴിയിലൂടെ ഈ വിഘടനവാദഗ്രൂപ്പുകള്‍ക്ക് ആയുധം നല്‍കുകയും ചെയ്യും. പരിശീലനം ലഭിച്ച ഇവര്‍ ആധുനിക അമേരിക്കന്‍ ആയുധങ്ങളും കൂടി ലഭിക്കുന്നതോടെ സര്‍ക്കാരുകള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ഭീഷണിയായി മാറുന്നു. അതാണ് മണിപ്പൂരിലും മിസോറാമിലും സംഭവിക്കുന്നത്. ഒരു സമാന്തരസൈന്യം പോലെത്തന്നെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ മാത്യു വൈന്‍ഡേക്കും അദ്ദേഹത്തിന്റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് ആറ് ഉക്രൈന്‍ പടയാളികളും എത്തിയിരിക്കുന്നത് കൂലിപ്പടയാളികളായിട്ടാണ്. ഇവര്‍ വിഘടനവാദികള്‍ക്ക് സൈനിക നിലവാരമുള്ള പരിശീലനം നല്‍കുന്നു, സൈനിക നിലവാരമുള്ള ആയുധങ്ങള്‍ നല്‍കുന്നു. ഇതോടെ വിഘടനവാദികള്‍ ഒരു സ്വകാര്യം സൈന്യത്തിന്റെ ശേഷി കൈവരിക്കുന്നു. പിന്നീട് അവരെ പട്ടാളത്തെ ഉപയോഗിച്ചു പോലും അടിച്ചമര്‍ത്തുക എളുപ്പമല്ല. അതാണ് മണിപ്പൂരില്‍ സംഭവിക്കുന്നത്. ലക്ഷ്യം ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളെ അസ്ഥിരപ്പെടുത്തുക എന്നത് തന്നെ.

തുടര്‍ച്ചയായി മിസോറാമിലും മണിപ്പൂരിലും നടക്കുന്ന ആഭ്യന്തരകലാപത്തിന് വഴിമരുന്നിടുന്നത് വിദേശശക്തികളാണെന്നും ഇത് ഗൗരവതരമായ ഒരു രാജ്യത്തെ തന്നെ വിഘടിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും മോദിയ്‌ക്കറിയാം. അതുകൊണ്ട് തന്നെയാണ് വെറുതെ വാചകമടിക്കാന്‍ മോദി മണിപ്പൂരില്‍ പോകാത്തത്. കാരണം അവിടെ നടക്കുന്ന ഗൂഢാലോചനാപ്രവര്‍ത്തനങ്ങള്‍ അത്രയ്‌ക്കും സങ്കീര്‍ണ്ണവും സുശക്തവുമാണ്. വിഘടനവാദികള്‍ ഇലോണ്‍ മസ്കിന്റെ കമ്പനി നല്‍കുന്ന ഉപഗ്രഹ ഇന്‍റര്‍നെറ്റ് ആന്‍റിന വരെ ഉപയോഗിച്ചിരുന്നു. അതുവഴി ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ കണ്ണില്‍പ്പെടാതെ അവര്‍ക്ക് ആശയവിനിമയം നടത്താന്‍ അമേരിക്കയില്‍ നിന്നും ഉപകരണം എത്തുന്നു എന്നത് ഈ മേഖലയില്‍ അമേരിക്കയ്‌ക്കുള്ള താല്‍പര്യമാണ് പുറത്തുവരുന്നത്. ഈ ശക്തികളെ തോല‍്പിക്കാന്‍ കഴിയുന്ന ദിവസം മോദി തീര‍്ച്ചയായും മണിപ്പൂര്‍ സന്ദര്‍ശിക്കും. അതുവരെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും കാത്തിരിക്കേണ്ടിവരും.

അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ മോദി ഭരണം അട്ടിമറിയ്‌ക്കാന്‍ ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് അവര്‍ പ്രതിനിധികളെ ഇന്ത്യയിലേക്ക് അയയ്‌ക്കുന്നത്. ഏതാനും മാസം മുന്‍പ് ഇതുപോലെ ഒരു അമേരിക്കന്‍ ഏജന്‍റ് ബംഗ്ലാദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു.ഇയാള്‍ മോദിയെ വധിക്കാന്‍എത്തിയ അമേരിക്കന്‍ ഏജന്‍റാണെന്ന് ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മോദി ചൈനയില്‍ സന്ദര്‍ശനം നടത്തിയ ദിവസമാണ് ബംഗ്ലാദേ്ശിലെ ഹോട്ടലില്‍ ഈ അമേരിക്കന്‍ വിദേശി കൊല്ലപ്പെടുന്നത്.

എന്തായാലും ഇന്ത്യയിലെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ വലിയ ഗൂഢാലോചന നടക്കുന്നു. അതില്‍ അമേരിക്ക സജീവ പങ്കാളിയാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. കൊല്‍ക്കത്തയില്‍ എന്‍ഐഎ പിടികൂടിയ മാത്യു വാന്‍ഡേക് ഇക്കാര്യം ശരിയാണെന്ന് തെളിയിക്കുന്നു. റഷ്യന്‍ രഹസ്യ ഏജന്‍സിയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറിയതെന്നും പറയപ്പെടുന്നു.

മണിപ്പൂരിലെ കുക്കി സായുധസംഘഗ്രൂപ്പുകള്‍ക്ക് ഇയാള്‍ ഡ്രോണ്‍ ആക്രമണത്തില്‍ പരിശീലനം നല്‍കിയിരിക്കാമെന്ന് കരുതുന്നു. മിസോറാം ലാല്‍ ദുഹോമ നേരത്തെ നിയമസഭയില്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഉക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്ത യുദ്ധവിദഗ്ധര്‍ മിസോറാം വഴി മ്യാന്‍മറില്‍ പോകുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് വാസ്തവമാണെന്ന് ഈ അറസ്റ്റോടെ തെളിഞ്ഞിരിക്കുന്നു.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങ്, സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ്, മ്യാന്‍മറിലെ ചില ഭാഗങ്ങളും ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും കൂട്ടിച്ചേര്‍ത്ത് ഒരു ക്രിസ്ത്യന്‍ രാജ്യം രൂപീകരിക്കാന്‍ അമേരിക്ക ശ്രമം നടത്തുന്നു എന്ന് ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന നടത്തിയ വെളിപ്പെടുത്തലുകള്‍ ഈ സംഭവവുമായി കൂട്ടിവായിക്കുമ്പോള്‍ വലിയൊരു ഗൂഢാലോചനയുടെ ചിത്രമാണ് തെളിയുന്നത്. അന്ന് സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് ഒരു ക്രിസ്ത്യന്‍ രാജ്യം സൃഷ്ടിക്കാന്‍ വിട്ടുകൊടുക്കണമെന്ന് അമേരിക്കയില്‍ നിന്നെത്തിയ ഒരു വെളുത്ത സായിപ്പ് ആവശ്യപ്പെട്ടെന്നും താന്‍ അതിന് വഴങ്ങിയില്ലെന്നും ഷേഖ് ഹസീന തുറന്നടിച്ച് പറഞ്ഞിരുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാംവട്ടവും വിജയിച്ച ശേഷം നരേന്ദ്രമോദി നല്‍കിയ വിരുന്നിലാണ് ഷേഖ് ഹസീന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സെന്‍റ് മാര്‍ട്ടിന്‍ ദ്വീപില്‍ അമേരിക്കയുടെ സൈനികത്താവളം സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും ഈ സായിപ്പ് ഷേഖ് ഹസീനയോട് ആവശ്യപ്പെട്ടിരുന്നുവത്രെ. അതിന് പക്ഷെ ഷേഖ് ഹസീന വഴങ്ങിയില്ല. ഷേഖ് ഹസീനയുടെ ഭാവി എന്തായി? അവിടെ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗത്തെ കുത്തിയിളക്കി ഷേഖ് ഹസീനാ ഭരണത്തിനെതിരെ സമരം ചെയ്യിപ്പിച്ചത് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളായിരുന്നു. ആ കലാപത്തിന് അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ കോടികളാണ് വാരിവലിച്ചെറിഞ്ഞത്. ഈ കലാപം നടത്തിയ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് അമേരിക്കയില്‍ ഡീപ് സ്റ്റേറ്റ് ഏജന്‍റുമാരില്‍ ഒരാളായ മുന്‍ യുഎസ് പ്രസിഡന്‍റ് ബില്‍ ക്ലിന്‍റന്റെ നേതൃത്വത്തില്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു.അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിരായ ഷേഖ് ഹസീനയെ അവര്‍ അട്ടിമറിച്ചു. പകരം അമേരിക്കയെ അനുസരിക്കുന്ന താരിഖ് റഹ്മാനെ ബംഗ്ലാദേശ് പ്രസിഡന്‍റായി വാഴിക്കുകയും ചെയ്തു. ഇപ്പോള്‍ മാത്യു വാന്‍ഡേകിന്റെ സാന്നിധ്യം ഇന്ത്യയില്‍ ബംഗ്ലാദേശിന് സമാനമായ ഒരു കലാപത്തിന് വഴിമരുന്നിടാനാണോ എന്ന് സംശയിക്കപ്പെടുന്നു. ഇന്ത്യയില്‍ ഡീപ് സ്റ്റേറ്റ് വാഴിക്കാന്‍ ശ്രമിക്കുന്നത് അവരുടെ അടിമയായ രാഹുല്‍ ഗാന്ധിയെയാണ്.

അറസ്റ്റ് ചെയ്യപ്പെട്ടതോടെ മാത്യ ആരോണ്‍ വാന്‍ഡേകിന്റെ മോചനത്തിനായി ഇന്ത്യയിലെ അമേരിക്കന്‍ എംബസിയുടെ അംബാസഡറായ സെര്‍ജിയോ ഗോര്‍ അടക്കം സമ്മര്‍ദ്ദം ചെലുത്തുകാണ്. പക്ഷെ ഇതുവരെയും മാത്യു വാന്‍ഡേകിനെ ജയില്‍മോചിതനാക്കാന്‍ ഇന്ത്യ അനുവദിച്ചിട്ടില്ല.



By admin