
മിസിസ് ഇന്ത്യ എർത്ത് 2019 മത്സരത്തിൽ പങ്കെടുക്കുമ്പോൾ സയാലി സുർവേയ്‌ക്ക് പ്രായം 24 വയസ്സായിരുന്നു. ദിവ്യ ബാരഞ്ച്, വന്ദന സിംഗ് എന്നിവർക്കൊപ്പം ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു അവർ. . പ്രശസ്തിയിൽ നിൽക്കവേയാണ് 2019 ൽ സയാലി പ്രണയിച്ച് മിരാ-ഭായന്ദറിൽ നിന്നുള്ള ബിസിനസുകാരനായ ആതിഫ് തസെയെ വിവാഹം കഴിച്ചത്. വിവാഹം സയാലിയുടെ കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായിരുന്നു.വിവാഹത്തിന് ശേഷം സയാലി ഇസ്ലാം മതം സ്വീകരിച്ചു, പേര് അതേസ എന്നാക്കി മാറ്റി .രണ്ട് ദിവസം മുൻപാണ് സയാലി ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തിയത്.
വിവാഹത്തിന് ശേഷം മതം മാറാൻ ഭർത്താവ് ആതിഫ് സമ്മർദ്ദം ചെലുത്തിയതായി സയാലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു . “ആതിഫ് താസെയെ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു,” എന്നും അവർ പറഞ്ഞു. ഇപ്പോൾ തന്റെ വിവാഹജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സയാലി.
” മതം മാറ്റാൻ നടത്തുന്ന ഇത്തരം കാര്യങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്. ദൈവം നമുക്ക് ജീവൻ തന്നത് ഇത്തരം രാവണന്മാരുടെ മുന്നിൽ തോൽക്കാൻ വേണ്ടിയല്ല. നിരാശപ്പെടരുത്. എനിക്ക് നാല് കുട്ടികളുള്ളതിനാൽ ഞാൻ 10 വർഷമായി അവിടെ ഉണ്ടായിരുന്നു. എന്റെ കുട്ടികളെ നോക്കുമ്പോൾ, എന്റെ കുടുംബം തകരരുതെന്നും, എന്റെ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ സ്നേഹം ഇല്ലാതാക്കരുതെന്നും ഞാൻ കരുതി . പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ എന്റെ ക്ഷമ നശിച്ചു. എന്റെ കുട്ടികൾക്കായി എനിക്ക് പുറത്തുവരേണ്ടി വന്നു. ഞാൻ വിശ്വസിച്ച മതത്തിലേയ്‌ക്ക് തിരിച്ചുവന്നപ്പോഴാണ് എനിക്ക് സംരക്ഷണം ലഭിച്ചത്.
ഇന്ന് സ്ത്രീ സമൂഹത്തിൽ നടക്കുന്ന അനീതിയാണ് എന്നെ വളരെയധികം അലട്ടുന്നത്. ഇന്നത്തെ ആധുനികവും വികസിതവുമായ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നേരിടേണ്ടി വരുന്ന മാനസികവും ശാരീരികവും വൈകാരികവുമായ പീഡനം. നഗരത്തിലോ ഗ്രാമത്തിലോ ഉള്ള അന്തരീക്ഷത്തിൽ പോലും അവളുടെ ശാരീരികവും വൈകാരികവുമായ നിലനിൽപ്പിന് ഇപ്പോഴും ഒരു സംരക്ഷണവുമില്ല. ഇത് അവസാനിപ്പിക്കണം, അവൾ സ്വയം അവളുടെ ആത്മാഭിമാനത്തിനു വേണ്ടി ശബ്ദമുയർത്തുന്നില്ലെങ്കിൽ, ആർക്കും അവളെ സഹായിക്കാനാവില്ല“ എന്നും സയാലി പറഞ്ഞു.