• Tue. Nov 4th, 2025

24×7 Live News

Apdin News

മമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന്‍ അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മികച്ച ചിത്രം – Chandrika Daily

Byadmin

Nov 3, 2025


തിരുവനന്തപുരം: 55ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി. ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരം മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തുമായും തിരഞ്ഞെടുക്കപ്പെട്ടു.

ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെ അതിസമ്പൂര്‍ണ്ണമായി അവതരിപ്പിച്ചതിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇത് മമ്മൂട്ടിയുടെ എട്ടാം സംസ്ഥാന അവാര്‍ഡാണ്.

ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിയായി.

മറ്റ് പ്രധാന അവാര്‍ഡുകള്‍

മികച്ച സ്വഭാവനടന്‍: സൗബിന്‍ സാഹിര്‍, സിദ്ധാര്‍ത്ഥ് ഭാരതന്‍ (പങ്കിട്ടു)

മികച്ച സ്വഭാവനടി: ലിജോ മോള്‍ ജോസ്

പ്രത്യേക പരാമര്‍ശം (നടി): ജ്യോതിര്‍മയി (ബൊഗയിന്‍ വില്ല), ദര്‍ശന രാജേന്ദ്രന്‍ (പാരഡൈസ്)

പ്രത്യേക പരാമര്‍ശം (നടന്‍): ടോവിനോ തോമസ്, ആസിഫ് അലി

മികച്ച ഗായകന്‍: കെ.എസ്. ഹരിശങ്കര്‍ (എ.ആര്‍.എം)

മികച്ച ഗായിക: സെബ ടോമി (അം അം)

മികച്ച സംഗീതസംവിധായകന്‍: സുഷിന്‍ ശ്യാം

മികച്ച ഗാനരചയിതാവ്: വേടന്‍ (മഞ്ഞുമ്മല്‍ ബോയ്‌സ് ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം”)

മികച്ച ജനപ്രിയ ചിത്രം: പ്രേമലു

മികച്ച നവാഗത സംവിധായകന്‍: ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്: സയനോര ഫിലിപ്പ്

മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (ബൊഗയിന്‍ വില്ല, രേഖാചിത്രം)

ജൂറി നിര്‍ണയം

മികച്ച നടിക്കുള്ള മത്സരത്തില്‍ കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി, ഷംല ഹംസ എന്നിവരായിരുന്നു പരിഗണനയില്‍.

മികച്ച നടനുള്ള പട്ടികയില്‍ മമ്മൂട്ടി, വിജയരാഘവന്‍, ആസിഫ് അലി, ടോവിനോ തോമസ്, ഫഹദ് ഫാസില്‍, നസ്ലിന്‍ എന്നിവരും ഉണ്ടായിരുന്നു.

മികച്ച ചിത്രത്തിനുള്ള അന്തിമ പട്ടികയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആര്‍.എം തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെട്ടു.

പ്രഖ്യാപനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തൃശൂര്‍ രാമനിലയത്തില്‍ നടത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

മൂല്യനിര്‍ണയത്തിനായി ലഭിച്ച 128 എന്‍ട്രികളില്‍, 38 ചിത്രങ്ങളാണ് അന്തിമ റൗണ്ടിലേക്കെത്തിയത്. രണ്ടുദിവസം മുന്‍പാണ് ജൂറി സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയത്.

കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താനിരുന്ന അവാര്‍ഡ് പ്രഖ്യാപനം, ജൂറി ചെയര്‍മാനായ പ്രകാശ് രാജിന്റെ അസൗകര്യം മൂലം മാറ്റിവെച്ചതായിരുന്നു.



By admin