
തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയായിരിക്കെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിപിഎം നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ യു.പ്രതിഭാഹരിയുടെ അഴിമതിക്കേസ് അന്വേഷണം നിർത്തിവെച്ചുവെച്ച് മുൻ എഡിജിപി ശ്രീലേഖ ഐപിഎസ്. അഴിമതികളിലും കൊള്ളകളിലും യുഡിഎഫും എൽഡിഎഫും കൂട്ടുകക്ഷികളാണെന്ന ആരോപണം ശരിവെക്കുന്ന പുതിയ സംഭവമാണ് ഈ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്.
യു.പ്രതിഭാ ഹരി 2013 ൽ ആലപ്പുഴ ജില്ലാ അദ്ധ്യക്ഷയായിരുന്നു. ഇപ്പോൾ പ്രതിഭ എംഎൽഎയാണ്. ആലപ്പഴയിൽ ജൻഡർ പാർക്ക് തുടങ്ങുന്നതിന് ഭൂമി ഏറ്റെടുത്ത വിഷയത്തിൽ പ്രതിഭയ്‌ക്കെതിരേ അഴിമതിയാരോപണം ഉയർന്നു. കോടികളുടെ അഴിമതി ആരോപണമായിരുന്നു. യുഡിഎഫ് അധികാരത്തിലിരിക്കെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നു. അന്ന് വിജിലൻസിൽ എഡിജിപിയായിരുന്നു ശ്രീലേഖ ഐപിഎസ്.
പ്രതിഭ ഹരിയുടെ കേസ് ചർച്ച ചെയ്യാൻ വിളിപ്പിച്ച തിരുവഞ്ചൂർ പക്ഷേ കേസ് അന്വേഷണം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് മുൻ വിജിലൻസ് എഡിജിപിയും തിരുവനന്തപുരം കൗൺസിലറുമായ ശ്രീലേഖ ഐപിഎസ് വെളിപ്പെടുത്തി. പാർട്ടിയുടെ രാഷ്‌ട്രീയ വിശദീകരണ വേദിയിൽ സംസാരിക്കുകയായിരുന്നു ശ്രീലേഖ.
ഈ കേസിൽ 12 വർഷമായി ഹൈക്കോടതിയുടെ സ്‌റ്റേ നിലനിൽക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിൽ 10 വർഷമായി ഈ കേസിൽ കോടതി സ്‌റ്റേ നീക്കാനോ തുടരന്വേഷണത്തിനോ ഒന്നും ചെയ്തില്ല. ഈ വിഷയം നിയമസഭയിലോ പുറത്തോ യുഡിഎഫ് ഉയർത്തിയതുമില്ല. യുഡിഎഫ്- എൽഡിഎഫ്് ഒത്തുകളിയുടെ പല സംഭവങ്ങളിൽ മറ്റൊന്നുകൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.