• Mon. Mar 30th, 2026

24×7 Live News

Apdin News

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

Byadmin

Mar 30, 2026


കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തോല്‍വിയുടെ റിക്കോര്‍ഡ് കെ മുരളീധരന് സ്വന്തം. ഏഴ് തവണയാണ് മുന്‍ കെ പി സി സി പ്രസിഡന്റായ മുരളി കേരളത്തില്‍ തോറ്റത്. മൂന്നു തവണ മൂന്നാം സ്ഥാനക്കാരുമായി. രണ്ടു പ്രാവശ്യം കെട്ടിവെച്ച കാശും പോയി.വട്ടിയൂര്‍ക്കാവില്‍ 14-ാം മത്സരത്തിനാണ് ഇറങ്ങുന്ന മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വികള്‍.കേരളത്തില്‍ മന്ത്രി പദവി നിലനിര്‍ത്താന്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ ഏക നേതാവ് മുരളീധരനാണ്. നിയമസഭാംഗമാവുകയോ നിയമസഭയെ അഭിമുഖീകരിക്കുകയോ ചെയ്യാതെ മന്ത്രിയായ് മുരളി് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയെന്ന പേരിനും ഉടമയാണ്. കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ഏക സിറ്റിംഗ് ലോകസഭ അംഗവും മുരളീധരനാണ്. ലോകസഭാ അംഗത്വം രാജിവെക്കാതെയാണ് നേമത്ത് ബിജെപിയെ തോല്‍പിക്കാന്‍ മത്സരത്തിനിറങ്ങിയത്.

ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പിനെ നേരിട്ട കേരളത്തിലെ കോണ്‍ഗ്രസ് നേതാവും മുരളീധരന്‍ തന്നെ.
12 തെരഞ്ഞെടുപ്പുകളില്‍ പോരിനിറങ്ങിയത്.കെ കരുണാകരനും ഉമ്മന്‍ചാണ്ടിക്കും മുരളിക്ക് പിന്നില്‍. ഉമ്മന്‍ ചാണ്ടി എല്ലാ മത്സരത്തിലും ജയിച്ചു. കരുണാകരന്‍ രണ്ടു തവണ തോറ്റു. മുരളീധരന്‍ പകുതി തെരഞ്ഞെടുപ്പിലും തോറ്റു.

1996 ല്‍ കോഴിക്കോട് ലോകസഭാ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിനോട് തോറ്റായിരുന്നു മുരളീധരന്റെ പരാജയ തുടക്കം. കെ കരുണാകരനും ആ തെരഞ്ഞെടുപ്പില്‍ വി വി രാഘവനോട് തൃശ്ശൂരില്‍ തോറ്റു. അച്ഛനും മകനും തോറ്റ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത. 1998 ല്‍ മണ്ഡലം മാറി മുരളീധരന്‍ തൃശ്ശൂരിലെത്തി. വി വി രാഘവന്‍ ജയം ആവര്‍ത്തിച്ചു. അച്ഛനേയും മകനേയും തോല്‍പിച്ച ആളെന്ന പേരും സ്വന്തമാക്കി.

കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ആന്റണി മന്ത്രി സഭയില്‍ അംഗമായ മുരളി, നിയമസസഭാംഗമാകാന്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടു. വടക്കേഞ്ചേരിയില്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റില്‍ നിലവിലെ എംഎല്‍എ യെ രാജിവെപ്പിച്ചു. മത്സരത്തില്‍ എ സി മൊയ്തീനോട്് തോറ്റു. മന്ത്രിയാകാന്‍ മത്സരിച്ച് തോല്‍ക്കുന്ന ആദ്യ ആളെന്ന പേരും സ്വന്തമാക്കി.
രണ്ടു വര്‍ഷത്തിനു ശേഷം കൊടുവള്ളിയില്‍ പി ടി റഹീമിനോടും തോറ്റു.
2009 ല്‍ വയനാട് ലോകസഭ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നില്ല. എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം എ ഷാനവാസ് 4.10 ലക്ഷം വോട്ടു നേടി ജയിച്ചപ്പോള്‍ ഒരു ലക്ഷം വോട്ടു പോലും കിട്ടാതെ മുരളി മൂന്നാം സ്ഥാനത്തായി. കെട്ടിവെച്ച കാശും പോയി.
നേമത്ത് ബിജെപിയെ തോല്‍പ്പിക്കുമെന്ന് പറഞ്ഞ് എത്തിയെങ്കിലും മൂന്നാമനായി കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തി. തൃശ്ശൂരിലായിരുന്നു അവസാന തോല്‍വി. ബിജെപിയെ തോല്‍പ്പിക്കാന്‍ എന്നു പറഞ്ഞ് സിറ്റിംഗ് സീറ്റായ വടകരയില്‍നിന്ന് മാറി തൃശ്ശീരിലെത്തി . സുരേഷ് ഗോപി ജയിച്ചപ്പോള്‍ മുരളിക്ക് മൂന്നാം സ്ഥാനം.
ലോകസഭയിലേക്കുള്ള മത്സരത്തില്‍ അച്ഛനൊപ്പം തോക്കുന്ന രാജ്യത്തെ ആദ്യത്തെ നേതാവും മുരളീധരനാണ്.1996ല്‍ ലോകസഭയില്‍ തൃശ്ശൂരില്‍ കെ. കരുണാകരനും കോഴിക്കോട് മകന്‍ മുരളിയും ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. തൃശ്ശൂരിര്‍ വി വി രാഘവനോടും കോഴിക്കോട് എം പി വീരേന്ദ്രകുമാറിനോടും യഥാക്രമം പിതാവും പുത്രനും തോറ്റു.

അച്ഛനോടൊപ്പം മാത്രമല്ല സഹോദരിക്കൊപ്പം തോല്‍വിയുടെ രുചി ഒരേ സമയം രണ്ടുതവണയാണ് മുരളീധരന്‍ അനുഭവിച്ചത്. വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ മുരളി തോറ്റപ്പോള്‍ ഒപ്പം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്ത് പത്മജാ വേണുഗോപാലും തോറ്റു.



By admin