• Sat. Nov 8th, 2025

24×7 Live News

Apdin News

മുസ്ലീംലീഗിന്റെ പ്രതിഷേധത്തെയും ബ്രിട്ടന്റെ നിരോധനത്തെയും അതിജീവിച്ച ഇന്ത്യയുടെ ദേശീയഗാനമായ ‘വന്ദേമാതരം’

Byadmin

Nov 8, 2025



ന്യൂദല്‍ഹി: വന്ദേമാതരം എന്ന ഗാനത്തെ മുസ്ലീം ലീഗ് എതിര്‍ത്തെങ്കിലും ബ്രിട്ടീഷുകാര്‍ പിന്നീട് പല തവണ ഈ ഗാനം നിരോധിക്കാന്‍ ശ്രമിച്ചിട്ടും ബങ്കിം ചന്ദ്ര ചതോപാധ്യായ എന്ന ബ്രിട്ടീഷ് ഇന്ത്യയിലെ ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് രചിച്ച ഗാനം അനശ്വരമായി ഇന്നും വിളങ്ങുന്നു. തന്റെ രാജ്യത്തിന് മേലുള്ള ബ്രിട്ടീഷ് അടിച്ചമർത്തലിൽ അസ്വസ്ഥനായി എഴുതിയ ഗാനമാണ് വന്ദേമാതരം.

1875 നവംബർ 7 ന് അദ്ദേഹം തന്റെ ബംഗാളി മാസികയായ ബംഗദർശനിൽ ആദ്യമായി വന്ദേമാതരം പ്രസിദ്ധീകരിച്ചു. 1882-ൽ പുറത്തിറങ്ങിയ ‘ആനന്ദമഠം’ എന്ന നോവലിലാണ് പൂർണ്ണ ഗാനം പിന്നീട് ഉൾപ്പെടുത്തിയത്. ആദ്യ രണ്ട് വാക്യങ്ങൾ സംസ്‌കൃതത്തിൽ ഇന്ത്യയെ ദുർഗ്ഗാദേവിയായി ചിത്രീകരിക്കുന്നു, ബാക്കിയുള്ളവ ബംഗാളിയിൽ ഭാരതമാതാവിനെ സ്തുതിക്കുന്നു.

1896-ൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി പൊതുസ്ഥലത്ത് അവതരിപ്പിച്ചത്. രബീന്ദ്രനാഥ ടാഗോർ ഈ കവിതയ്‌ക്ക് സംഗീതം നൽകി ആലപിച്ചു, അതിലൂടെ കവിതയെ ശക്തവും ആവേശകരവുമായ ഒരു ഗാനമാക്കി മാറ്റി. ആ പ്രകടനത്തോടെ കോൺഗ്രസ് സമ്മേളനങ്ങളിൽ വന്ദേമാതരത്തോടെ നടപടികൾ ആരംഭിക്കുന്ന ഒരു പാരമ്പര്യം തുടങ്ങി. 1905-ലെ ബംഗാൾ വിഭജനത്തിനെതിരായ സ്വദേശി പ്രസ്ഥാനം ഈ ഗാനത്തെ ഏറ്റവും ശക്തമായ പ്രതിഷേധ ആയുധമാക്കി മാറ്റി. തെരുവീഥികളിൽ ഇത് ദേശീയ മുദ്രാവാക്യമായി മുഴങ്ങി. അരബിന്ദോ ഘോഷ് പോലുള്ള വിപ്ലവകാരികൾ ഇതിനെ ‘സ്വാതന്ത്ര്യ മന്ത്രം’ എന്ന് വാഴ്‌ത്തി.

മതപരമായ സ്വരം സംബന്ധിച്ച് മുസ്ലീം ലീഗിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നുവന്നു. മുസ്ലീം ലീഗിന്റെ എതിർപ്പിനെത്തുടർന്ന് 1906 മുതൽ 1911 വരെ മുഴുവൻ ഗാനവും ആലപിച്ച ശേഷം, പിന്നീട് ആദ്യത്തെ രണ്ട് വരികൾ മാത്രമാണ് അംഗീകരിക്കപ്പെട്ടത്.

1950 ജനുവരി 24 ന്, പ്രസിഡൻ്റ് രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലി വന്ദേമാതരത്തെ ദേശീയ ഗാനമായി പ്രഖ്യാപിച്ചു ബ്രിട്ടീഷ് നിരോധനങ്ങളെ അതിജീവിച്ച്, എണ്ണമറ്റ യുവാക്കളെ സ്വാതന്ത്ര്യസമരത്തിലേക്ക് പ്രചോദിപ്പിച്ച ഈ ഗാനം, സ്വാതന്ത്ര്യാനന്തര ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.

By admin