• Sat. Nov 8th, 2025

24×7 Live News

Apdin News

‘മുസ്ലീങ്ങൾക്ക് അല്ലാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിക്കാൻ കഴിയില്ല, അതിനാൽ വന്ദേമാതരം ആലപിക്കാനും കഴിയില്ല’ ; തീവ്രനിലപാടുമായി മുൻ എംപി എസ് ടി ഹസൻ

Byadmin

Nov 8, 2025



മൊറാദാബാദ്: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ദേശീയഗാനമായ വന്ദേമാതരം വീണ്ടും ഒരു രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. മുസ്ലീങ്ങൾക്ക് അവരുടെ മാതൃരാജ്യത്തിനും ജന്മനാടിനും വേണ്ടി ജീവനും രക്തവും ബലിയർപ്പിക്കാം, പക്ഷേ മറ്റൊന്നിനെയും ആരാധിക്കാൻ കഴിയില്ലെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) മുൻ എംപി ഡോ. എസ്ടി ഹസൻ പറഞ്ഞു. വന്ദേമാതരം ആലപിക്കുന്നത് മതപരമായ ആരാധനയുടെ പരിധിയിൽ വരുമെന്നും അത് ഇസ്ലാമിൽ സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൊറാദാബാദിൽ നടന്ന ഒരു റാലിക്കിടെയാണ് ഡോ. ഹസൻ ഇങ്ങനെ പറഞ്ഞത്, “നമ്മുടെ ജന്മനാടിനുവേണ്ടി നമുക്ക് നമ്മുടെ ജീവനും രക്തവും നൽകാം, പക്ഷേ നമുക്ക് അതിനെ ആരാധിക്കാൻ കഴിയില്ല. ഇതൊരു പഴയ വിവാദമാണ്. പക്ഷേ ഇപ്പോൾ അത് ഉന്നയിക്കേണ്ടി വന്നത് എന്തുകൊണ്ട്? ബീഹാർ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ആരാണ് ഈ ഹിന്ദു-മുസ്ലീം രാഷ്‌ട്രീയം കളിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും.” – അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങൾക്ക് അല്ലാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിക്കാൻ കഴിയില്ലെന്ന് ഹസൻ കൂടുതൽ വ്യക്തമാക്കി. ഞാൻ അല്ലാഹു എന്ന് പറയുന്നു, നിങ്ങൾ ഓം, ഈശ്വരൻ എന്ന് പറയുന്നു, ചിലർ ദൈവം എന്ന് പറയുന്നു, ചിലർ വാഹെഗുരു എന്ന് പറയുന്നു. നാമെല്ലാവരും അവരെ ആരാധിക്കുന്നു; ലോകത്തിലെ മറ്റൊന്നിനെയും നമുക്ക് ആരാധിക്കാനോ പ്രാർത്ഥിക്കാനോ കഴിയില്ല. അതിനാൽ, നമുക്ക് വന്ദേമാതരം പാടാൻ കഴിയില്ല.

വന്ദേമാതരം ഭൂമിയെ ആരാധിക്കുന്നതിനെ പ്രതീകപ്പെടുത്തുന്നുവെന്നും ഇസ്ലാമിക വിശ്വാസമനുസരിച്ച് മനുഷ്യനാണ് എല്ലാ സൃഷ്ടികളിലും ഏറ്റവും മികച്ചതെന്നും ലോകത്തിലെ വസ്തുക്കൾ (വായു, ജലം, മരങ്ങൾ, സസ്യങ്ങൾ, മൃഗങ്ങൾ) മനുഷ്യനെ സേവിക്കാനാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും മനുഷ്യൻ അവയെ ആരാധിക്കാനല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിന് പുറമെ ദേശസ്‌നേഹവും മതപരമായ ആരാധനയും വ്യത്യസ്തമാണെന്നും ഡോ. ഹസൻ ഊന്നിപ്പറഞ്ഞു.

By admin