
ലക്നൗ : ഇറാന്റെ പരമോന്നത നേതാവിന്റെ മരണം ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. അതേസമയം, ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് കുട്ടികളുടെ വീഡിയോ വൈറലാകുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ഖമേനിയുടെ മരണത്തിൽ കണ്ണുനീർ പൊഴിക്കുന്ന ഇവർ പ്രധാനമന്ത്രി മോദി ജീവിച്ചാലും മരിച്ചാലും പ്രശ്നമല്ലെന്നാണ് പറയുന്നത് .
ഖമേനിയെ പിന്തുണയ്‌ക്കുന്ന തീവ്ര ചിന്താഗതി കുട്ടികളെ എങ്ങനെ ചൂഷണം ചെയ്യുകയും തീവ്രവാദത്തിന്റെ പാതയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഈ വീഡിയോ. ഇസ്രായേലിലുള്ളവരെ കുത്തിക്കൊല്ലാൻ പോലും തയ്യാറാണെന്നും മദ്രസ വിദ്യാർത്ഥികളായ ഇവർ പറയുന്നു. ഒരാളെ കൊന്നാൽ ജീവപര്യന്തം തടവ് ലഭിക്കുമെന്ന് അറിയാമെങ്കിലും, 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും കുട്ടികൾ പറയുന്നു.
എന്നാൽ ഇസ്രായേലിൽ ആരെ കൊല്ലണമെന്ന് പറയാൻ പോലും ഈ കുട്ടികൾക്ക് അറിയില്ല. ഇസ്രായേൽ പ്രധാനമന്ത്രിയുടെ പേര് പറയാൻ പോലും കഴിയില്ല, പക്ഷേ കൊലപാതകം ചെയ്യാൻ ഇവർ തയ്യാറാണ്. കൊല്ലുന്നതിനിടെ തന്റെ ജീവൻ നഷ്ടപ്പെട്ടാലും അവർക്ക് പ്രശ്‌നമില്ല. ഇസ്രായേലികളെ കൊല്ലാൻ മാത്രമാണ് ഇവർ ആഗ്രഹിക്കുന്നത്.
ഈ കുട്ടികൾ പലസ്തീനെയും സ്നേഹിക്കുന്നു. അവിടെ നടന്ന ആക്രമണത്തിൽ ഇവർ ദുഃഖിതരാണ്. എന്നാൽ ഇന്ത്യയിൽ എന്തെങ്കിലും സംഭവിച്ചാൽ, അത് പ്രശ്നമല്ല. ഇവിടെ എല്ലായ്‌പ്പോഴും ഇതൊക്കെ സംഭവിക്കാറുണ്ടെന്നും ഈ കുട്ടികൾ പറയുന്നു.
ഇറാനിയൻ നേതാവ് ഖമേനിയെ തന്റെ “നേതാവ്” എന്നാണ് കുട്ടികൾ വിളിക്കുന്നത്. ഖമേനിയുടെ മരണശേഷം,ഞങ്ങൾ ഒരുപാട് കരഞ്ഞുവെന്നും ഇവർ പറയുന്നു . എല്ലാത്തിനുമുപരി, ഞങ്ങളുടെ “സംരക്ഷകൻ” ഖമേനിയായിരുന്നുവെന്നും എന്തുവിലകൊടുത്തും ഇസ്രായേലിനെ നശിപ്പിക്കണമെന്നും അവർ പറയുന്നു. പ്രധാനമന്ത്രി മോദി ആദ്യം ഖമേനിയുടെ അടുത്തേക്ക് പോയി, അദ്ദേഹത്തിൽ നിന്ന് എല്ലാം പഠിച്ചു, തുടർന്ന് അതെല്ലാം ഇസ്രായേലിനോട് പറഞ്ഞു, അതിനാൽ ഇസ്രായേലിന് ഖമേനിയെക്കുറിച്ച് എല്ലാം അറിയാം എന്നൊക്കെയാണ് കുട്ടികൾ പറയുന്നത് . മോദി ഖമേനിയുടെ വീട്, ഓഫീസ്, കിടപ്പുമുറി എന്നിവ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഇസ്രായേലിനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും കുട്ടികൾ പറയുന്നു.