
ന്യൂദല്‍ഹി: ഇറാന്റെ പരമാധികാരത്തെ ലംഘിച്ച് അമേരിക്ക ആക്രമണം നടത്തിയതിനും അവിടുത്തെ സര്‍ക്കാര്‍ മേധാവിയായ അലി ഖമനേയിയെ വധിച്ചതിനും ഉറക്കെ വിമര്‍ശനം ഉയര്‍ത്താതിരുന്ന ഇന്ത്യയെ ന്യായീകരിച്ച് ശശി തരൂര്‍. “ലോകത്ത് ആകെ 193 രാജ്യങ്ങളുണ്ട്. അതില്‍ എത്ര പേര്‍ അമേരിക്കയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടു? സ്പെയിന്‍ മാത്രമാണ് അമേരിക്കയെ വിമര്‍ശിച്ചത്. ” ശശി തരൂരിന്റെ ഈ മറുപടിക്ക് മുന്‍പില്‍ ടിവി അവതാരകനായ മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായിയ്‌ക്ക് മറുപടിയില്ലായിരുന്നു.
എന്തുകൊണ്ടാണ് ഈ 193 രാജ്യങ്ങളും അമേരിക്കയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടാത്തത്. അതിന് പിന്നില്‍ ചില കണക്കുകൂട്ടലുകളുണ്ട്. അമേരിക്കയുമായുള്ള ബന്ധത്തില്‍ നിര്‍ണ്ണായകമായ ഒട്ടേറെ രാജ്യതാല്‍പര്യങ്ങള്‍ ഉളി്ളടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു രാജ്യത്തിനും അന്ധമായി അമേരിക്കയെ എതിര്‍ക്കാന്‍ കഴിയില്ലെന്നത് വസ്തുതയാണ്. അമേരിക്കയെ വിമര്‍ശിക്കുക വഴി അമേരിക്കയെ എതിരാളിയാക്കുമ്പോള്‍ നഷ്ടപ്പെടാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് പലരും അതിന് മടിക്കുന്നത്. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ ആ സര്‍ക്കാരിന് അതിന് കഴിയില്ല. – ശശി തരൂര്‍ പറയുന്നു.
അതുപോലെ ഉക്രൈനെ റഷ്യ ആക്രമിച്ചപ്പോള്‍ മോദി പ്രദര്‍ശിപ്പിച്ച നയതന്ത്രത്തെയും ശശി തരൂര്‍ അഭിനന്ദിച്ചു. “അന്ന് റഷ്യ ഉക്രൈനെ ആക്രമിച്ചപ്പോള്‍ റഷ്യയെ വിമര്‍ശിക്കാത്തതിന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചിരുന്നു. പക്ഷെ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദി റഷ്യയില്‍ ചെന്ന് പുടിനെയും പിന്നീട് ഉക്രൈനില്‍ ചെന്ന് സെലന്‍സ്കിയെയും ആലിംഗനം ചെയ്തപ്പോഴാണ് എത്ര തന്ത്രപ്രധാനമായിരുന്നു മോദിയുടെ ആ നിശ്ശബ്ദത എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.കാരണം ഇരുവശത്തുമുള്ളവരോട് സംസാരിക്കാനുള്ള ചാനലുകള്‍ ഈ മൗനത്തിലൂടെ തുറന്നിടാന്‍ കഴിയുന്നു.അത് നയതന്ത്രത്തില്‍ സുപ്രധാനമാണ്.”- ശശി തരൂര്‍ പറഞ്ഞു.
അമേരിക്കയെ വിമര്‍ശിച്ചില്ല എന്നതിന്റെ പേരില്‍ മോദിയെ ആക്രമിച്ച സോണിയാഗാന്ധിയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കും ജയറാം രമേഷിനും കൂടിയുള്ള ശക്തമായ മറുപടിയായിരുന്നു ശശി തരൂര്‍ നല്‍കിയത്. നയതന്ത്രത്തിന്റെ ലോകം വേറെയാണെന്നും രാജ്യത്തെ ജനങ്ങളുടെ മൊത്തം താല്‍പര്യങ്ങളെ സംരക്ഷിക്കേണ്ടതിനാണ് ഒരു സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും അവിടെ വേണ്ടിവന്നാല്‍ മൗനം പാലിക്കണമെന്നുമാണ് ശശി തരൂര്‍ വ്യക്തമാക്കിയത്. ലോക സംഭവവികാസങ്ങളോട് എങ്ങിനെ പ്രതികരിക്കണം എന്നത് സംബന്ധിച്ച് ഇന്ത്യയ്‌ക്ക് ചില നയങ്ങള്‍ ഉണ്ട്. പഞ്ചശീലതത്വം ഉള്‍പ്പെടെയുള്ള നയങ്ങള്‍ ഇവിടെയുണ്ട്. ഇതെല്ലാം കണക്കിലെടുക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.