• Fri. Feb 28th, 2025

24×7 Live News

Apdin News

മോദി സര്‍ക്കാരിനെ 2024ലെ തെരഞ്ഞെടുപ്പില്‍ മറിച്ചിടാന്‍ പദ്ധതിയുണ്ടായിരുന്നു; 2.1കോടി ഡോളര്‍ ഇന്ത്യയില്‍ എത്തിയത് ഈ ലക്ഷ്യത്തോടെ

Byadmin

Feb 28, 2025


ന്യൂദല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെ വീഴ്‌ത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. അമേരിക്കയില്‍ നിന്നും യുഎസ് എയ്ഡ് (യുഎസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡവലപ് മെന്‍റ്) നല്കിയ 2.1 കോടി ഡോളര്‍ ഫണ്ട് ഇന്ത്യയില്‍ ചെലവഴിക്കപ്പെട്ടത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും പ്രദീപ് ഭണ്ഡാരി പറയുന്നു.

ജോ ബൈഡന്‍ സര്‍ക്കാരിനും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ബന്ധമുള്ള ഡീപ് സ്റ്റേറ്റ് എന്ന അമേരിക്കയുടെ സമാന്തര അധികാരകേന്ദ്രത്തിനും അവര്‍ക്കിഷ്ടമുള്ള ഒരാളെ ഇന്ത്യയുടെ ഭരണാധികാരിയായി തെരഞ്ഞെടുക്കാന്‍ പദ്ധതി ഉണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞതായും പ്രദീപ് ഭണ്ഡാരി പറയുന്നു. ഡീപ് സ്റ്റേറ്റിന്റെ എക്കാലത്തെയും പ്രിയനേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു. ഇതിന് തെളിവാണ് ഡീപ് സ്റ്റേറ്റിനോട് അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍. ഒസിസിആര്‍പി, ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (ഒഎസ് എഫ്) എന്നീ ജോര്‍ജ്ജ് സോറോസ് സംഘടനകള്‍ രാഹുല്‍ ഗാന്ധിയെ അധികാരത്തില്‍ കയറ്റാന്‍ പരസ്യമായി തന്നെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണ് ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തതെന്ന വിവരവും പുറത്തുവരികയാണ്. ഇന്ത്യയില്‍ ആരൊക്കെയാണ് യുഎസ് എയ്ഡ് നല്‍കിയ 2.1 കോടി ഡോളര്‍ കൈപ്പറ്റിയതെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. യുഎസ് എയ്ഡിന്റെ ഇന്ത്യയിലെ മിഷന്‍ ഡയറക്ടറായ വീണ റെഡ്ഡി 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും മോദി മൂന്നാമതും പ്രധാനമന്ത്രിയായ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ അമേരിക്കയില്‍ എവിടെയാണ് താമസിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യയില്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ വേണ്ടിയുള്ള പദ്ധതികള്‍ക്ക് എന്ന ഓമനപ്പേരിലാണ് ഇത്രയും തുക വീണ റെഡ്ഡി നല്‍കിയിരിക്കുന്നത്. എന്തായാലും മോദി സര്‍ക്കാര്‍ ഈ ഫണ്ട് ആര്‍ക്കൊക്കെ നല്‍കപ്പെട്ടു, എന്തിനെല്ലാം ചെലവഴിക്കപ്പെട്ടു എന്നീ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്.



By admin