• Sat. Jun 7th, 2025

24×7 Live News

Apdin News

യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

Byadmin

Jun 7, 2025


ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രസാദത്തിന്‌റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ ഗൂഢസംഘത്തെ പൂട്ടിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, ഭക്തരില്‍ നിന്ന് തട്ടിയ 3.85 കോടി രൂപയില്‍ 2.15 കോടി രൂപ തിരികെ നല്‍കിച്ചു. യു.എസില്‍ താമസിക്കുന്ന ഗാസിയാബാദ് ആശ്രിഷ് സിംഗ് ആണ് മുഖ്യപ്രതി. ഇയാളെ ജനുവരിയില്‍ നാട്ടിലിറങ്ങിയപ്പോള്‍ തന്നെ അറസ്റ്റു ചെയ്തിരുന്നു. ശ്രീരാമജന്മഭൂമിക്ഷേത്ര ട്രസ്റ്റ് നല്‍കിയ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. 3,7 ലക്ഷം പേര്‍ക്കാണ് ഇതുവരെ പണം തിരികെ ലഭിച്ചത്. ഇത്തരമൊരു സംഭവം രാജ്യത്ത് ആദ്യമാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കി.
പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്‍പേ ഇയാള്‍ വെബ്‌സൈറ്റ് തയ്യാറാക്കി രാമക്ഷേത്ര മാതൃകയും നാണയങ്ങളും സൗജന്യമായി വിതരണം ചെയ്യുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. തപാല്‍ ചെലവ് എന്ന നിലയില്‍ 51 രൂപ വീതമാണ് ഭക്തരില്‍ നിന്ന് ഇയാള്‍ വാങ്ങിയെടുത്തത്. വിദേശത്തുനിന്നുള്ളവരില്‍ നിന്ന് 11 ഡോളര്‍ വീതം വാങ്ങിയെടുത്തു.

 



By admin