
ന്യൂദൽഹി: ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതിന് ഒരു അമേരിക്കക്കാരൻ ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ദൽഹി കോടതിയിൽ ഈ ഏഴ് വിദേശികളെ എൻഐഎ 11 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തു.
യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ദുരൂഹസാഹചര്യത്തില്‍ ഡ്രോൺ എത്തിച്ചുവെന്നതും ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടതും ആണ് ഈ വിദേശികള്‍ ചെയ്ത രാജ്യദ്രോഹക്കുറ്റം.
1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 18 ഉൾപ്പെടെയുള്ള പ്രസക്തമായ കുറ്റങ്ങൾ ചുമത്തി കേസെടുത്തതിന് ശേഷം വെള്ളിയാഴ്ച യുഎസ് പൗരനെയും ബാക്കിയുള്ള ആറ് ഉക്രൈന്‍ പൗരന്മാരെയും കസ്റ്റഡിയിലെടുത്തതായി കേസ് വിശദാംശങ്ങൾ അറിയുന്ന വൃത്തങ്ങൾ അറിയിച്ചു.
മ്യാൻമറുമായി 500 കിലോമീറ്ററിലധികം നീളമുള്ള അതിർത്തി പങ്കിടുന്ന മിസോറം, പ്രത്യേകിച്ച് ചിൻ സംസ്ഥാനത്തോട് ചേർന്ന്, വിദേശ പൗരന്മാർക്ക് നിയന്ത്രിത പ്രദേശമാണ്. എഫ്‌ഐആർ അനുസരിച്ച്, ഈ ഏഴ് പേര്‍ മ്യാൻമറിലേക്ക് അതിർത്തി കടക്കുന്നതിന് മുമ്പ് മിസോറാമിൽ വന്നിറങ്ങിയതായും അവിടെ ഇന്ത്യയോട് ശത്രുതയുള്ള വംശീയ വിഭാഗങ്ങളിലെ ചില അംഗങ്ങളെ കണ്ടുമുട്ടിയതായും ആരോപിക്കപ്പെടുന്നു. കൂടാതെ, പ്രതികൾ യൂറോപ്പിൽ നിന്ന് മിസോറാമിൽ ഡ്രോണുകൾ എത്തിച്ച് അതിർത്തി കടത്തിയെന്നും പറയപ്പെടുന്നു.
മ്യാൻമറിൽ പ്രവേശിച്ച് തിരിച്ചെത്തുന്നതിനു മുമ്പ് അവർ ഇന്ത്യയിൽ പ്രവേശിച്ചത് എപ്പോഴാണെന്നതിനെക്കുരിച്ച് കൃത്യമായ വിശദീകരണമില്ല. അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വെള്ളിയാഴ്ച വൈകുന്നേരം ഇവര്‍ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.
വിദേശികളെ ശനിയാഴ്ച ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, അദ്ദേഹം അവരെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു, തുടർന്ന് തിങ്കളാഴ്ച മറ്റൊരു കോടതിയില്‍ വാദം കേൾക്കൽ നടന്നു. അവരെ 11 ദിവസത്തേക്ക് എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
“ഇന്ത്യയിൽ നിന്ന് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ലഖ്‌നൗ, ഡൽഹി, കൊൽക്കത്ത വിമാനത്താവളങ്ങളിൽ വെച്ചാണ് അവരെ അറസ്റ്റ് ചെയ്തത്,” – ഈ കേസിനെക്കുറിച്ച് അറിയാവുന്ന കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. എന്നിരുന്നാലും, അവരുടെ ഐഡന്‍റിറ്റികളെക്കുറിച്ചും അവർ