ന്യൂദല്‍ഹി രാഹുല്‍ ഗാന്ധി ഈയിടെ നടത്തിയ വിദേശയാത്രയുടെ ഒരു ചിത്രം സമൂഹമാധ്യമഹ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഒരു ബോട്ടില്‍ യാത്ര ചെയ്യുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് ഒപ്പമുള്ള സ്ത്രീയും കുട്ടിയുമാണ് ചര്‍ച്ചാ വിഷയം.
ഈ സ്ത്രീയെ ഇതിനു മുന്‍പും പല വിദേശയാത്രയിലും രാഹുല്‍ ഗാന്ധിക്ക് ഒപ്പം കണ്ടിട്ടുണ്ടെന്നും എന്തുകൊണ്ട് ഇതിന് പിന്നിലെ സത്യം പുറത്തുവിടുന്നില്ലെന്നുമാണ് ചോദ്യം. രാഹുല്‍ ഗാന്ധിയ്‌ക്ക് രണ്ട് വിദേശസ്ത്രീകളില്‍ മക്കളുണ്ടെന്ന് ഈയിടെ ഇന്ത്യയിലെ ബ്ലിറ്റ്സ് എന്ന മാധ്യമം വാര്‍ത്ത പുറത്തുവിട്ടിട്ടും കോണ്‍ഗ്രസ് ഇതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഇതേക്കുറിച്ച് മോദി വിരുദ്ധ മാധ്യമങ്ങള്‍ രാഹുല്‍ഗാന്ധിയുടെ ഇപ്പോഴത്തെ ചിത്രത്തെക്കുറിച്ച് നിശബ്ദത പുലര്‍ത്തുകയാണ്. രാഹുല്‍ഗാന്ധിയുടെ കൂടെ ഉള്ള സ്ത്രീയും കുട്ടിയും ആരാണെന്ന് രാഹുല്‍ഗാന്ധിയോ കോണ്‍ഗ്രസോ ജനങ്ങളോട് സത്യം തുറന്നു പറയണമെന്നും അല്ലെങ്കില്‍ ഇങ്ങനെ ഒരാളെ ജനം എങ്ങനെ വിശ്വസിക്കും എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
ജൂൺ 22 മുതൽ ജൂലൈ 13 വരെ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എവിടെയായിരുന്നു?
രാഹുൽ ഗാന്ധി ഏത് രാജ്യത്ത് പോയി? ആരെയാണ് കണ്ടത്? എന്തിനായിരുന്നു യാത്ര? ഇന്ത്യയുടെ പ്രധാന പ്രതിപക്ഷനേതാവായ ഒരാള്‍ എന്തിനാണ് ഇത്തരം അജ്ഞാതയാത്രകള്‍ നടത്തുന്നത്.? “യൂറോപ്പ് സന്ദർശനം” എന്ന് മാത്രം പറഞ്ഞ് രാഹുല‍് ഗാന്ധിയുടെ യാത്ര അവസാനിപ്പിക്കാനാകുമോ? ജനങ്ങൾക്ക് അറിയാനുള്ള അവകാശമില്ലേ? വാസ്തവത്തില്‍ കോണ്‍ഗ്രസ് നേതാക്കളാരും ഇക്കാര്യങ്ങളെക്കുറിച്ച് മൗനംപാലിക്കുകയാണ്.