• Mon. Mar 10th, 2025

24×7 Live News

Apdin News

റംസാൻ രാവുകളിലും പാകിസ്ഥാനിൽ പട്ടിണി ഭയം : ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നു : കരിഞ്ചന്തയും രാജ്യത്തെ നെടുകെ കീറുമ്പോൾ

Byadmin

Mar 8, 2025


ഇസ്ലാമാബാദ് : റംസാൻ മാസത്തിലും പാകിസ്ഥാന്റെ ദാരിദ്ര്യം മാറുന്നില്ല. പട്ടിണി, ഭക്ഷ്യക്ഷാമം, ഗ്യാസ് സിലിണ്ടറുകളുടെ അഭാവം എന്നിവ കാരണം പാകിസ്ഥാനിൽ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില കുതിച്ചുയർന്നു. ഇത്ജീവിതം ദുഷ്കരമാക്കിയതായിട്ടാണ് അന്താരാഷ്‌ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കറാച്ചിയിലെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്, റംസാൻ കാലത്ത് പോലും ആളുകൾക്ക് ആശ്വാസം ലഭിച്ചിട്ടില്ല. സർക്കാർ നൽകുന്ന ആട്ടയ്‌ക്കും ബ്രെഡിനും വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും അവ വിപണിയിൽ ഉയർന്ന നിരക്കിൽ വിൽക്കുന്നത് തുടരുകയാണ്.

ഇക്കാരണത്താൽ പാകിസ്ഥാനിൽ ആട്ടയ്‌ക്കും ബ്രെഡിനും ദിവസേന വില നിയന്ത്രിക്കേണ്ട സാഹചര്യമാണുള്ളത്. ഇതെ തുടർന്ന് കറാച്ചി കമ്മീഷണർ സയ്യിദ് ഹസ്സൻ നഖ്‌വി ആട്ടയുടെ വില നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

കൂടാതെ കമ്മീഷണർ പലചരക്ക് വിലകൾ നിശ്ചയിക്കുകയും എല്ലാ ദിവസവും രാവിലെ പുതിയ വില പട്ടിക പ്രഖ്യാപിക്കുകയും ചെയ്തു. പരാതികൾക്കായി ഒരു ഹെൽപ്പ് ലൈനും ആരംഭിച്ചു. അമിത വില ഈടാക്കുന്നതിന് പിഴയും അറസ്റ്റും ഉണ്ടാകുമെന്ന് കടയുടമകൾക്ക് മുന്നറിയിപ്പ് നൽകി, പക്ഷേ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.

ഭക്ഷ്യക്ഷാമം നിലനിൽക്കുമ്പോൾ, പാകിസ്ഥാനികൾക്ക് ഗ്യാസ് സിലിണ്ടർ ക്ഷാമവും നേരിടുന്നുണ്ട്. സിലിണ്ടറുകളുടെ ലഭ്യതക്കുറവ് കാരണം ഉപവാസം ആരംഭിക്കുന്നതിന് മുമ്പ് പ്രഭാതഭക്ഷണം, നോമ്പ് തുറക്കുന്നതിനുള്ള ഭക്ഷണം എന്നിവ പാചകം ചെയ്യുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

അതേ സമയം ഈ പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഗ്യാസ് സിലിണ്ടർ കമ്പനി ഉദ്യോഗസ്ഥരുമായി ഒരു യോഗം ചേർന്ന് സെഹ്‌രിക്കും ഇഫ്‌താറും കണക്കിലെടുത്ത് ഗ്യാസ് സിലിണ്ടർ വിതരണം വർദ്ധിപ്പിക്കാൻ ഉത്തരവിട്ടു.



By admin