• Wed. Mar 4th, 2026

24×7 Live News

Apdin News

ലോകകപ്പ് ടി-20 ആദ്യ സെമിയില്‍ ഇന്ന് ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് പോരാട്ടം

Byadmin

Mar 4, 2026



കൊല്‍ക്കത്ത: ടി-20 ലോകകപ്പിന്റെ അവസാന രണ്ടുപേരില്‍ ഒരാള്‍ ആരെന്നറിയാനുള്ള പോരാട്ടം ഇന്ന്.

ആദ്യ സെമിയില്‍ ഇതുവരെ ഒരു മത്സരത്തില്‍പ്പോലും തോല്‍ക്കാതെ മുന്നേറിയ ദക്ഷിണാഫ്രിക്ക, കരുത്തരായ ന്യൂസിലന്‍ഡിനെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം രാത്രി ഏഴിന്. ഈ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച രണട്ു ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്. ഇരുടീമിനും ഇതുവരെ ടി-20 ലോകകപ്പില്‍ മുത്തമിയാന്‍ സാധിച്ചിട്ടില്ല. എയ്ഡന്‍ മാര്‍ക്രാമിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍നിര ബാറ്റര്‍മാര്‍ എല്ലാവരും അത്യുജ്വല ഫോമിലാണ്. യാതൊരു കരുണയും കൂടാതെ ബൗളര്‍മാരെ നേരിടുന്നവരാണവര്‍. മാര്‍ക്രം തന്നെയാണ് ഇതില്‍ കേമന്‍. ടി-20യില്‍ 2000 റണ്‍സ് സ്വന്തമാക്കാന്‍ മാര്‍ക്രാമിന് ഇനി 52 റണ്‍സ് കൂടി മതി. അതുപോലെ 32 റണ്‍സ് കൂടി നേടിയാല്‍ ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ 300 റണ്‍സ് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാകും.

അതേസമയം, സൂപ്പര്‍ എട്ട് ഘട്ടത്തില്‍ മറ്റ് ടീമുകളുടെ പ്രകടനത്തിന്റെ കണക്കെടുപ്പില്‍ മുന്നിലെത്തിയ ടീമാണ് കിവീസ്. മാത്രവുമല്ല, പ്രാഥമിക റൗണ്ടില്‍ ദക്ഷിണാഫ്രിക്കയോട് അവര്‍ പരാജയപ്പെട്ടിട്ടുമുണ്ട്. അതിന് പകരം വീട്ടാനുള്ള ഒരുക്കത്തിലാണ് ന്യൂസിലന്‍ഡ്. എന്നിരുന്നാലും ന്യൂസിലന്‍ഡിനെ എഴുതിത്തള്ളാനാവില്ല. ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ന്യൂസിലന്‍ഡ് താരം എന്ന റിക്കാര്‍ഡ് സ്വന്തമാക്കാന്‍ ക്വിന്റണ്‍ ഡി കോക്കിന് 35 റണ്‍സ് കൂടി മതി.

നിലവിലെ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം കൊല്‍ക്കത്തയില്‍ ബുധനാഴ്ച മഴയ്‌ക്ക് സാധ്യത കുറവാണെന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നു.

സൂപ്പര്‍ 8 ഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി, സെമി ഫൈനലുകള്‍ക്കും ഫൈനലിനും ഐസിസി റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. ഇന്ന് നിശ്ചിത സമയത്ത് കളി നടന്നില്ലെങ്കില്‍ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. എന്നിട്ടും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ മത്സരം തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ചയിലേക്ക് മാറ്റും. ഇന്ന് കളി എവിടെയാണോ നിര്‍ത്തിയത്, അവിടെ നിന്നുതന്നെ വ്യാഴാഴ്ച മത്സരം പുനരാരംഭിക്കും.

റിസര്‍വ് ദിനത്തിലും കളി നടത്താന്‍ സാധിക്കാത്ത വിധം മഴ തുടരുകയാണെങ്കില്‍ വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവറോ ടോസോ ഉണ്ടാകില്ല. പകരം സൂപ്പര്‍ 8 ഘട്ടത്തിലെ പ്രകടനമാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. സൂപ്പര്‍ 8 ഘട്ടത്തില്‍ ഗ്രൂപ്പ് 1-ല്‍ മൂന്ന് മത്സരങ്ങളും ജയിച്ച് 6 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. എന്നാല്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് 2-ല്‍ 3 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്. അതിനാല്‍ മത്സരം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നാല്‍ ദക്ഷിണാഫ്രിക്ക നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.

ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവന്‍
ക്വിന്റണ്‍ ഡി കോക്ക്, റയാന്‍ റിക്കിള്‍ട്ടണ്‍, എയ്ഡന്‍ മാര്‍ക്രം, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

ന്യൂസിലന്‍ഡ് പ്ലെയിംഗ് ഇലവന്‍
ഫിന്‍ അലന്‍, ടിം സീഫെര്‍ട്ട്, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, ജെയിംസ് നീഷാം, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി.

By admin