
ന്യൂദൽഹി: സി.പി.എം-കോൺഗ്രസ് കുറുവ സംഘത്തിന്റെ മതേതരത്വ സങ്കൽപ്പം രാഷ്‌ട്രീയ നിലനില്പിന് വേണ്ടിയുള്ള ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തീവ്രവാദികളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നു, എന്നാൽ തങ്ങളുടെ വോട്ട് ബാങ്കിന് അസ്വസ്ഥത തോന്നുന്ന വിഷയം വരുമ്പോൾ ധാർമ്മിക രോഷം പ്രകടിപ്പിക്കുന്നു. ഇതാണ് സി.പി.എം-കോൺഗ്രസ് കുറുവ സംഘത്തിന്റെ മതേതരത്വ സങ്കൽപ്പമെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് എന്നത് അനേകം ആളുകൾക്ക് ഗൗരവകരമായ ഒരു ആശങ്കയാണ്. ചലച്ചിത്ര പ്രവർത്തകർ അത് പ്രമേയമാക്കാൻ തീരുമാനിച്ചാൽ അതിൽ തെറ്റൊന്നുമില്ല.
നിങ്ങൾക്ക് ഒരു സിനിമ ഇഷ്ടമല്ലെങ്കിൽ അത് കാണാതിരിക്കാം. എന്നാൽ ആ സിനിമ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് അധികാരമില്ല.
നിങ്ങളുടെ രാഷ്‌ട്രീയ സാഹചര്യങ്ങൾക്ക് അനുയോജ്യമാകുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണയ്‌ക്കുകയും, നിങ്ങളുടെ താൽപ്പര്യങ്ങളെ അത് ചോദ്യം ചെയ്യുമ്പോൾ എതിർക്കുകയും ചെയ്യുന്നത് ശരിയല്ല. ഈ ഇരട്ടത്താപ്പിനെ ബിജെപി അനുവദിക്കില്ലെന്നും രാജീവ് ചന്ദശേഖർ പറഞ്ഞു.