• Wed. Jun 17th, 2026

24×7 Live News

Apdin News

വിടപറഞ്ഞത് തന്ത്രശാസ്ത്ര രംഗത്തെ നവോത്ഥാന നായകന്‍

Byadmin

Jun 17, 2026



പറവൂര്‍: കേരളത്തിലെ തന്ത്രശാസ്ത്രരംഗത്ത് നവോ ത്ഥാനപരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആചാര്യശ്രേഷ്ഠനായിരുന്നു കെ.കെ. അനിരുദ്ധന്‍ തന്ത്രി. തന്ത്രശാസ്ത്രത്തെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും തുറന്നുകൊടുത്തും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ ഈ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തിയും ശ്രദ്ധേയനായിരുന്ന അദ്ദേഹം, ആധുനിക കാലഘട്ടത്തിലെ പ്രമുഖ താന്ത്രികാചാര്യന്മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്നു.

എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലെ കട്ടത്തുരുത്ത് ദേശത്ത് കാട്ടിപ്പറമ്പില്‍ കുട്ടപ്പന്‍-ചന്ദ്രമതി ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1131-ാം വര്‍ഷം തുലാമാസത്തിലെ അനിഴം നക്ഷത്രത്തിലാണ് ജനനം. പറവൂര്‍ വേലായുധന്‍ വൈദ്യരുടെ ശിഷ്യത്വത്തില്‍ വൈദ്യശാസ്ത്രത്തിലും തുടര്‍ന്ന് ചെറായി പുരുഷോ ത്തമന്‍ തന്ത്രി, പട്ടണം ഉണ്ണിത്താന്‍, കണ്ണന്‍കുളങ്ങര വെങ്കിടേശ്വരശര്‍മ്മ, മുകാംബി വെങ്കിട്ടരാമന്‍ സ്വാമി, സി.വി. കൃഷ്ണവാദ്ധ്യാര്‍ സ്വാമി എന്നിവരുടെ കീഴില്‍ വൈദിക-താന്ത്രിക വിദ്യകളിലും മാത്തുംപടി കാവുണ്ണി, എന്‍. രാജപ്പന്‍ ശാസ്ത്രികള്‍ എന്നിവരില്‍ നിന്ന് ജ്യോതി ഷശാസ്ത്രത്തിലും പ്രാവീണ്യം നേടി. കരിമ്പാടം ശ്രീവല്ലീശമംഗലം ക്ഷേത്രം, പുത്തന്‍വേലിക്കര കുരുന്നിലാക്കല്‍ ഭഗവതിക്ഷേത്രം, ചെറായി ശ്രീഗൗരീശ്വരം ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 1984ല്‍ ചെറായി മാങ്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠയോടെ താന്ത്രിക രംഗത്ത് പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് അന്‍പതിലേറെ ക്ഷേത്രങ്ങളുടെ താന്ത്രിക ചുമതലകള്‍ നിര്‍വഹിച്ചുവരികയായിരുന്നു.

1987ല്‍ സ്ഥാപിച്ച ശ്രീ ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തിലൂടെ നൂറ് കണക്കിന് ശിഷ്യന്മാരെ വാര്‍ത്തെടുക്കുവാന്‍ അദ്ദേഹത്തിനായി. വിദ്യാഭ്യാസം, നിയമം, പോലീസ് തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയരായ നിരവധി വ്യക്തികളുടെ ഗുരുവായി മാറി. തന്ത്രശാസ്ത്രപഠനം ഏതാനും കുടുംബങ്ങളില്‍ മാത്രം ഒതുങ്ങിക്കിടന്നിരുന്ന സാഹചര്യത്തില്‍, പട്ടികജാതി-പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഈ മേഖലയിലേക്ക് പ്രവേശനം ഒരുക്കി യതും അവരെ പ്രാവീണ്യത്തിലേക്ക് ഉയര്‍ത്തിയതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ അധ്യായമായി മാറി.

അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യദു കൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്ത്രി നിയമന പട്ടികയില്‍ നാലാം സ്ഥാനം നേടിയ സംഭവം സംസ്ഥാനതലത്തില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ തന്ത്രശാസ്ത്രരംഗത്തേക്ക് ആകര്‍ഷിക്കുന്നതില്‍ അനിരുദ്ധന്‍ തന്ത്രിയുടെ സേവനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

പറവൂര്‍ ശ്രീധരന്‍ തന്ത്രികള്‍ക്ക് ശേഷം പറവൂരിന്റെ പേര് തന്ത്രശാസ്ത്രരംഗത്ത് ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമാ യാണ് അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നത്. മൂത്തകു ന്നം എസ്ജിവിടി വിദ്യാപീഠത്തിന്റെ രക്ഷാധികാരിയായും കേരള ധര്‍മ്മാചാര്യ സഭയിലെ അംഗമായും വിവിധ ആ ത്മീയ-സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യ മായിരുന്നു.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തി ക്കുന്ന സാങ്കേതിക സംരംഭത്തിലും മകനൊപ്പം സഹ സ്ഥാപകനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പാരമ്പര്യ വും ആധുനികതയും സമന്വയിപ്പിച്ച ജീവിതശൈലിയി ലൂടെ ശ്രദ്ധേയനായിരുന്നു.

തന്ത്രശാസ്ത്രരംഗത്ത് സാമൂഹിക ഉള്‍ക്കൊള്ളലിന്റെ പുതിയ വഴിത്താര തുറന്ന ആചാര്യശ്രേഷ്ഠന്‍ കെ.കെ. അനിരുദ്ധന്‍ തന്ത്രിയുടെ വിയോഗം ആത്മീയ-സാംസ്‌കാരികരംഗത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

By admin