കുവൈത്ത് സിറ്റി : വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാരന് ഉണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ കമ്പനി 470 ദിനാർ ( 1,32,941.50 രൂപ ) നഷ്ടപരിഹാരം നൽകണമെന്ന് കുവൈത്ത് കോടതി ഉത്തരവിട്ടു. യാത്രക്കാരൻ നൽകിയ പരാതിയിലാണ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് (കോമേഴ്സ്യൽ ഡിവിഷൻ) വിധി പറഞ്ഞത്.
കൈറോ(Cairo) യിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനം വൈകിയതിനെത്തുടർന്ന് അഭിഭാഷകനായ മുഹമ്മദ് സഫറാണ് വിമാനക്കമ്പനിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. 2024 ജൂൺ 30ന് രാത്രി 8.05ന് പുറപ്പെട്ട് രാത്രി 11.05ന് എത്തേണ്ടതായിരുന്നു കൈറോയിൽനിന്നുള്ള വിമാനം. എന്നാൽ വിമാനം അഞ്ച് മണിക്കൂറിലധികം വൈകി ജൂലൈ ഒന്നിന് പുലർച്ചെ 1.45നാണ് യാത്ര പുറപ്പെട്ടത്