• Sat. Aug 29th, 2026

24×7 Live News

Apdin News

‘വോട്ടവകാശം തട്ടിപ്പറിക്കാന്‍ ഒത്തുകളി?’; ഉത്തരാഖണ്ഡില്‍ 6500-ഓളം മുസ്ലിം വോട്ടര്‍മാരെ പുറത്താക്കാന്‍ ബിജെപി നേതാക്കളുടെ ആസൂത്രിത നീക്കം

Byadmin

Aug 29, 2026


ഉത്തരാഖണ്ഡില് നടക്കുന്ന വോട്ടര് പട്ടിക പുതുക്കല് പ്രക്രിയ (എസ്‌ഐആര്) വിവാദത്തിലാക്കി ഭരണകക്ഷിയായ ബിജെപി നേതാക്കളുടെയും പ്രവര്ത്തകരുടെയും കൂട്ട അപേക്ഷകള്. സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ഏകദേശം 6,500 മുസ്ലിം വോട്ടര്മാരെ വോട്ടര് പട്ടികയില് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ബിജെപി പ്രവര്ത്തകര് പരാതി നല്കിയതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ആകെയുള്ള 70 മണ്ഡലങ്ങളില് ഉയര്ന്ന തോതില് വോട്ടര്മാരെ ഒഴിവാക്കാന് പരാതി നല്കിയത് ഈ അഞ്ച് ബിജെപി നേതാക്കളാണെന്ന് മാധ്യമ റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
ഉദം സിങ് നഗര് ജില്ലയിലെ കിച്ച മണ്ഡലത്തില് ലഭിച്ച 4,857 അപേക്ഷകളില് 4,855 എണ്ണവും സമര്പ്പിച്ചത് ബിജെപി ബൂത്ത് ലെവല് ഏജന്റായ രാജേഷ് തിവാരിയാണ്. ഈ വോട്ടര്മാര്ക്ക് അയല് സംസ്ഥാനമായ ഉത്തര്പ്രദേശിലെ ജില്ലകളിലും വോട്ടവകാശമുണ്ടെന്നാണ് ബിജെപി കേന്ദ്രങ്ങള് ആരോപിക്കുന്നത്. ഗദര്പൂര് മണ്ഡലത്തില് ബിജെപി നേതാവ് ചങ്കിത് ഹുറിയ 670 മുസ്ലിം വോട്ടര്മാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കിയപ്പോള്, ഖാട്ടിമ മണ്ഡലത്തിലെ 394 അപേക്ഷകളില് 392 എണ്ണവും നല്കിയത് ബിജെപി പ്രവര്ത്തകന് അമിത് കുമാര് പാണ്ഡെയാണ്.
ഇതിനുപുറമേ, നാനക്മത്തയില് ലഭിച്ച 391 അപേക്ഷകളില് 353 എണ്ണം ബിജെപി പ്രവര്ത്തകനായ കിഷോര് ജോഷിയും രുദ്രാപൂര് മണ്ഡലത്തില് ബിജെപി നേതാവ് സണ്ണി പാസ്വാന് 230 പേരുകള് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അപേക്ഷകള് സമര്പ്പിച്ചിട്ടുണ്ട്.
എന്നാല്, തങ്ങളെ വോട്ടര് പട്ടികയില് നിന്ന് നീക്കം ചെയ്യുന്നതിനായി സമര്പ്പിക്കപ്പെട്ട പരാതികളെക്കുറിച്ച് ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വോട്ടര്മാര് വ്യക്തമാക്കുന്നു. വര്ഷങ്ങളായി പ്രദേശത്ത് സ്ഥിരതാമസക്കാരും കൃത്യമായി വോട്ട് രേഖപ്പെടുത്തുന്നവരുമാണ് തങ്ങളെന്നും ഇവര് ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസം ഒരാള്ക്ക് സമര്പ്പിക്കാവുന്ന അപേക്ഷകളുടെ എണ്ണത്തില് മുന്പുണ്ടായിരുന്ന പരിധികള് തെരഞ്ഞെടുപ്പ് കമ്മീഷന് ഇളവ് ചെയ്തതാണ് ഇത്രയും വലിയ അളവില് ബിജെപി പ്രവര്ത്തകര്ക്ക് കൂട്ടത്തോടെ പരാതി നല്കാന് വഴിയൊരുക്കിയതെന്ന ആരോപണവും ശക്തമാണ്.
വിഷയം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതോടെ കോണ്ഗ്രസ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കടുത്ത പ്രതിഷേധം അറിയിച്ചു. എഐസിസി ജനറല് സെക്രട്ടറി ഷെല്ജ കുമാരി, ഉത്തരാഖണ്ഡ് കോണ്ഗ്രസ് അധ്യക്ഷന്, രാജ്യസഭാ എംപി പവന് ഖേര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മീഷന് മുന്പാകെ പരാതി നല്കിയത്.
അതേസമയം, ലഭിച്ച പരാതികളില് തനിയെ നടപടി സ്വീകരിക്കില്ലെന്നും ബന്ധപ്പെട്ട വോട്ടര്മാര്ക്ക് മതിയായ രേഖകള് ഹാജരാക്കാന് അവസരം നല്കുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് അറിയിച്ചു. കൃത്യമായ ഫീല്ഡ് പരിശോധനകള് പൂര്ത്തിയാക്കിയ ശേഷമേ പേരുകള് ഒഴിവാക്കുന്ന കാര്യത്തില് അന്തിമ തീരുമാനമെടുക്കൂ എന്ന് അധികൃതര് വ്യക്തമാക്കി.

By admin