• Mon. Aug 10th, 2026

24×7 Live News

Apdin News

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

Byadmin

Aug 10, 2026


കറാച്ചി : ഇസ്ലാമിക രാജ്യങ്ങൾ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് സൗദി അറേബ്യയുമായും തുർക്കിയുമായും ഇസ്ലാമാബാദിന്റെ പ്രതിരോധ കരാറിൽ ചേരണമെന്നും നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷന്റെ (നാറ്റോ) മാതൃകയിൽ ഒരു സൈനിക സഖ്യം രൂപീകരിക്കണമെന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആവശ്യപ്പെട്ടു. ജിയോ ന്യൂസിനോട് സംസാരിക്കവെ മക്ക സംയുക്ത പ്രതിരോധ കരാർ ഒരു ‘എക്‌സ്‌ക്ലൂസീവ് ക്ലബ്ബ്’ ആകരുതെന്നും ഇസ്ലാമിക രാജ്യങ്ങൾ അവരുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് കരാറിൽ ചേരണമെന്നും ആസിഫ് ആവശ്യപ്പെട്ടു.

“മറ്റ് രാജ്യങ്ങളിലേക്കുള്ള വാതിലുകൾ യഥാർത്ഥത്തിൽ അടയ്‌ക്കാൻ കഴിയില്ല. ഇത് ഒരു എക്സ്ക്ലൂസീവ് ക്ലബ്ബായിരിക്കരുത് — ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് വികസിക്കണം,”- ആസിഫ് പറഞ്ഞു.

കൂടാതെ “നാറ്റോയുടെ മാതൃകയിൽ, മുസ്ലീം രാജ്യങ്ങൾ അവരുടെ സ്വന്തം വ്യത്യാസങ്ങൾ – ഇടപാട് പ്രശ്‌നങ്ങളോ പരസ്പരം ഉള്ള ഉഭയകക്ഷി തർക്കങ്ങളോ – മാറ്റിവെച്ച് ഈ ഒരു വേദിയിൽ ഒരുമിച്ച് നിൽക്കണമെന്ന് ഞാൻ കരുതുന്നു,”- അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ വെള്ളിയാഴ്ച മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചു. ഇത് മേഖലയിൽ പുതിയൊരു സുരക്ഷാ ഘടന കെട്ടിപ്പടുക്കാൻ കഴിയുമെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു. അതായത് ഗൾഫ് എണ്ണ കയറ്റുമതിക്കാർക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായേക്കാവുന്ന ഒരു പ്രാദേശിക സംഘർഷത്തിൽ ആശങ്കാകുലരായ മൂന്ന് രാജ്യങ്ങളും അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ സുരക്ഷാ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ശ്രമിക്കുന്നു.

ഒരു വർഷം മുമ്പ് പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ ഒപ്പുവച്ച ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രതിരോധ കരാർ കെട്ടിപ്പടുക്കുന്നത്. ഇത് സാങ്കേതികമായി നാറ്റോയുടെ ആർട്ടിക്കിൾ 5 പരസ്പര പ്രതിരോധ കരാറിന് സമാനമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ അവകാശപ്പെട്ടു. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള ആക്രമണം എല്ലാത്തിനുമെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് കരാറിന്റെ കേന്ദ്ര സവിശേഷത വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും കരാറിന്റെ എല്ലാ വിശദാംശങ്ങളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നാറ്റോയിലെ രണ്ടാമത്തെ വലിയ സൈന്യമുള്ള തുർക്കി ഒരു ആക്രമണമുണ്ടായാൽ സഖ്യകക്ഷികൾ എന്ത് പിന്തുണ ആവശ്യപ്പെടുമെന്ന് കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്നും എന്നാൽ ഒരു അംഗരാജ്യത്തെ ആക്രമിക്കാത്തിടത്തോളം ഒരു രാജ്യത്തെയും ഭീഷണിയായി കണക്കാക്കില്ലെന്നും പറഞ്ഞു.

കൂടുതൽ രാജ്യങ്ങൾക്ക് കരാറിൽ ചേരാം

ആസിഫിനെ കൂടാതെ മറ്റ് മുതിർന്ന പ്രാദേശിക ഉദ്യോഗസ്ഥരും ഈ കരാർ ക്രമേണ മറ്റ് രാജ്യങ്ങളെയും ഉൾപ്പെടുത്തി ഒരു കൂട്ടായ സുരക്ഷാ സേന എന്ന നിലയിൽ അതിന്റെ പങ്ക് ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. തുർക്കി വിദേശകാര്യ മന്ത്രി ഫിദാൻ പറയുന്നതനുസരിച്ച് രാജ്യത്തിന്റെ പ്രസിഡന്റ് എർദോഗൻ സഖ്യം വികസിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു.

അതേ സമയം തന്നെ പുതിയ സഖ്യം ഇറാനെയോ മറ്റേതെങ്കിലും രാജ്യത്തിനെയോതിരല്ലെന്നും, മറിച്ച് മൂന്ന് സഖ്യകക്ഷികളുടെയും സുരക്ഷയെ പിന്തുണയ്‌ക്കുന്നതിനുള്ള പൊതു പ്രതിജ്ഞയാണെന്നും സർക്കാർ നടത്തുന്ന അനഡോലു വാർത്താ ഏജൻസിയോട് സംസാരിച്ച ഫിദാൻ വ്യക്തമാക്കി.



By admin