• Sun. Feb 1st, 2026

24×7 Live News

Apdin News

ശരത് പവാര്‍ കാത്ത് വെച്ചത് കാക്കകൊത്തിപ്പോയി; ഭര്‍ത്താവ് മരിച്ച് മൂന്നാം നാള്‍ സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായതില്‍ കാരണമുണ്ട്

Byadmin

Feb 1, 2026



മുംബൈ: തന്റെ ഭര്‍ത്താവ് പടുത്തുയര്‍ത്തിയ എന്‍സിപി(അജിത് പവാര്‍) എന്ന പാര്‍ട്ടിയെ അപഹരിക്കാന്‍ പാര്‍ട്ടിക്കുള്ലളില്‍ നിന്നും പുറത്തുനിന്നും ചില നീക്കങ്ങളുണ്ടെന്ന് ഉറ്റ ചങ്ങാതിമാരായ മുഖ്യമന്ത്രി ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയും പറഞ്ഞപ്പോള്‍ സുനേത്ര പവാറിന് രണ്ടാമതൊരു സംശയവും ഉണ്ടായില്ല. ഭര്‍ത്താവ് മരിച്ച ദുഖം ഉള്ളിലടക്കി, ഭര്‍ത്താവ് കെട്ടിപ്പൊക്കിയ പാര്‍ട്ടി കാല്‍ക്കീഴില്‍ നിന്നും ഒലിച്ചുപോകാതിരിക്കാന്‍ അവര്‍ എത്തുകയായിരുന്നു. സത്യപ്രതിജ്ഞാച്ചടങ്ങിന്റെ വേദിയിലേക്ക്. അവിടെ അവര്‍ മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്‌ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായിക്കൂടി മാറിയിരിക്കുകയാണ് സുനേത്ര പവാര്‍.

ഇതോടെ ഞെട്ടിയത് ശരത് പവാര്‍ ആണ്. അജിത് പവാറിനെ പിടിച്ച് തന്നോട് ഒപ്പമാക്കി അടുത്ത രാഷ്‌ട്രീയ കുതന്ത്രത്തിന് അദ്ദേഹം കുറെ നാളുകളായി പരിശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് എന്‍സിപിയെ ഒന്നാക്കാനുള്ള ചര്‍ച്ചകള്‍ അജിത് പവാറുമായി നടത്തിയത്. മഹാരാഷ്‌ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അജിത് പവാറുമായി സഖ്യം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ചിലയിടങ്ങളി‍ല്‍ മാത്രമേ അജിത് പവാര്‍ അത് അംഗീകരിച്ചുള്ളൂ.

എന്‍സിപിയിലെ രണ്ട് ഘടകങ്ങളും – ശരത് പവാര്‍ പക്ഷവും അജിത് പവാര്‍ പക്ഷവും- ഒന്നാകണമെന്ന് അജിത് പവാറിന് ആഗ്രഹമുണ്ടായിരുന്നു എന്ന് ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും അജിത് പവാര്‍ അതിന് പൂര്‍ണ്ണമായി സമ്മതം മൂളിയിരുന്നോ എന്ന് അറിയുന്നില്ല. എന്തായാലും ഭര്‍ത്താവിന്റെ മരണത്തോടെ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ നേതൃത്വത്തില്‍ സുനേത്ര പവാറിനെ അച്ഛന്റെ എന്‍സിപിയുടെ നിഴലില്‍ നിര്‍ത്താന്‍ ശ്രമം ഉണ്ടായിരുന്നു. പക്ഷെ സുനേത്ര അതിന് പൂര്‍ണ്ണമായുൂം വഴങ്ങിയില്ല എന്നതിന് ഉദാഹണമാണ് ശനിയാഴ്ച അവര്‍ ഉപമുഖ്യമന്ത്രിയാകുന്നതിന് സത്യപ്രതിജ്ഞാവേദിയില്‍ എത്തിയ സംഭവം തെളിക്കുന്നത്. ശരത് പവാറിന്റെ എന്‍സിപിയുമായി ലയിച്ചാല്‍ തന്റെ ഭര്‍ത്താവ് അഹോരാത്രം പണിപ്പെട്ട് നേടിയ ഉപമുഖ്യമന്ത്രി പദവിയും മന്ത്രിസ്ഥാനങ്ങളും പിന്നീട് കൈമോശം വന്നെങ്കിലോ എന്ന ഭയവും സുനേത്ര പവാറിനുണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണ് ഇത്ര തിരക്കിട്ട ഈ സത്യപ്രതിജ്ഞാനീക്കം നടത്തിയതെന്ന് അറിയുന്നു.പരിചയ സമ്പന്നനായ അജിത് പവാറിനെ തഴഞ്ഞ് സ്വന്തം മകള്‍ സുപ്രിയ സുലെയെ എന്‍സിപിയുടെ നേതാവായി ശരത് പവാര്‍ വാഴിച്ചതോടെയാണ് അജിത് പവാര്‍ ഇടഞ്ഞത്. പാര്‍ട്ടിയിലെ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തേക്കാള്‍ സ്വന്തം പിന്‍ഗാമിയായി മകളെ വാഴിച്ച് കുടുംബരാഷ്‌ട്രീയം കളിച്ച നേതാവാണ് ശരത് പവാര്‍. ഇതില്‍ അജിത് പവാറിനേക്കാള്‍ വേദന സുനേത്രയ്‌ക്കുണ്ട്.

ഇപ്പോള്‍ ശരത് പവാര്‍ പറഞ്ഞത് കുടുംബത്തെ അറിയിക്കാതെയാണ് സുനേത്ര സത്യപ്രതിജ്ഞ ചെയ്തതെന്നാണ്.സുനേത്ര ധിക്കാരം കാട്ടി എന്നാണ് ശരത് പവാര്‍ പറയാതെ പറഞ്ഞിരിക്കുന്നത്.

തന്റെ രാജ്യസഭാ എംപി സ്ഥാനം മൂത്ത മകന് നല്‍കാനും സുനേത്ര തീരുമാനിച്ചു. നേരത്തെ അജിത് പവാര്‍ വഹിച്ചിരുന്ന വകുപ്പുകള്‍ എന്‍സിപിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേലും ഛഗന്‍ഭൂജ് ബാലും മുഖ്യമന്ത്രി ഫഡ്നാവിസിനെ കാണാന്‍ എത്തിയെങ്കിലും അത് വിഫലമായി. വകുപ്പുകളെല്ലാം സുനേത്ര പവാര്‍ തന്നെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്. സുനേത്ര പവാര്‍ തന്നെ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായും ചുമതല ഏറ്റിരിക്കുകയാണ്.അതായത് ഭര്‍ത്താവിന്റെ പാര്‍ട്ടിയുടെ എല്ലാ അധികാരങ്ങളും സുനേത്ര കയ്യടക്കിയിരിക്കുകയാണ്. ഇതെല്ലാം ഞെട്ടിച്ചത് ശരത് പവാറിനെയും മകള്‍ സുപ്രിയ സുലെയെയും മാത്രമല്ല, എന്‍സിപിയിലെ മറ്റ് സീനിയര്‍ നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും ഛഗന്‍ ഭുജ്ബലിനെയും കൂടിയാണ്.

By admin