
ന്യൂദല്‍ഹി: 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തില്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് മുറിച്ച് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത ഷര്‍ജീല്‍ ഇമാമിനെ ജയില്‍മോചിതനാക്കാന്‍ ഹര്‍ഷ് മാന്ദര്‍ ഉള്‍പ്പെടെ ഒരു പിടി ആക്ടിവിസ്റ്റുകള്‍ ഒത്തുചേര്‍ന്നു. ഷര്‍ജീല്‍ ഇമാമിന് വേണ്ടി നടത്തിയ പ്രത്യേക സെമിനാറിന്റെ വേദി എവിടെയായിരുന്നെന്നോ? ദല്‍ഹിയിലെ പ്രസ് ക്ലബ്ബില്‍ തന്നെ.
Sharjeel Imam has completed six years in prison. A mourning meeting was organized at the Press Club of India, attended by 'concerned citizens' including Harsh Mander, Saba Naqvi, Colin Gonsalves, Apoorvanand, and Sharjeel Imam's brother, Muzammil Imam.
During the event, Muzammil… pic.twitter.com/UiPdTAGqy5
— OpIndia.com (@OpIndia_com) January 29, 2026
2020ന് ശേഷം വീണ്ടും ഒരു കലാപത്തിന് ദല്‍ഹി ഒരുങ്ങുകയാണോ? കാരണം സുപ്രീംകോടതി പോലും രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യപേക്ഷ തള്ളിക്കളഞ്ഞിരുന്നതാണ്. ആറ് വര്‍ഷം തടവില്‍ കടന്നു എന്നത് ആവശ്യത്തില്‍ അധികം സമയമാണെന്നാണ് ഈ സെമിനാറില്‍ പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തത്. യുഎപിഎയുടെ 13, 16,17,18 സെക്ഷനുകള്‍ പ്രകാരവും മറ്റ് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും ആണ് ഷെര്‍ജീല്‍ ഇമാമിനെതിരെ കേസ് ചുമത്തിയിരിക്കുന്നത്. മാത്രമല്ല, ഇവര്‍ 2020ല്‍ പൗരത്വബില്ലിനെതിരായ സമരം എന്ന പേരില്‍ സംഘടിപ്പിച്ചത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണെന്നാണ് ആരോപിക്കപ്പെടുന്നത്.
അഡ്വ. രാജുവും ദല്‍ഹി പൊലീസും ഷെര്‍ജീല്‍ ഇമാമിന് വേണ്ടി വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ സുപ്രീംകോതിയില്‍ ഹാജരാക്കിയതാണ്. അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ കേസില്‍ വിധി പ്രസ്താവിച്ചത്. ഇപ്പോള്‍ ഈ ജഡ്ജിമാര്‍ക്കും ഭാവിയില്‍ ഈ കേസ് ഫുള്‍ബെഞ്ചിലേക്ക് വിട്ടാല്‍ കേസ് കേള്‍ക്കാന്‍ സാധ്യതയുള്ള ജഡ്മിമാരുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നത് തന്നെയാണ് ആക്ടിവിസ്റ്റുകളുടെ ലക്ഷ്യം.
വിയോജിക്കുന്നവരെ ജയിലില്‍ അടയ്‌ക്കുകയാണെന്നും വിധിയിലൂടെ സുപ്രീംകോടതി അമിതാധികാരപ്രയോഗം നടത്തുന്നുവെന്നുമാണ് ഹര്‍ഷ് മാന്ദര്‍ പ്രസ്താവിച്ചത്. ദ വൈര്‍ എന്ന മാസികയുമായി ബന്ധപ്പെട്ട രശ്മി സിങ്ങ് വാദിച്ചത് ഷെര്‍ജീല്‍ ഇമാമിന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ്. സമാധാനപരമായ പ്രക്ഷോഭങ്ങളാണ് ഇവര്‍ നടത്തിയതെന്നും രശ്മി സിങ്ങ് വാദിക്കുന്നു. ടെറസില്‍ നിന്നും അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞതും ആയുധങ്ങള്‍ കലാപത്തിന് ഉപയോഗിച്ചതും എല്ലാം തെളിവ് സഹിതം ദല്‍ഹി പൊലീസ് നല്‍കിയിരുന്നതാണ്.
പൊലീസ് ഭീകരതയാണ് അന്ന് അരങ്ങേറിയതെന്ന് ഷെര്‍ജീല്‍ ഇമാം പറയുന്നു. യുവാക്കള്‍ അന്ന് ദല്‍ഹി തെരുവില്‍ തോക്ക് അടക്കം പുറത്തുകാട്ടി വെല്ലുവിളി നടത്തിയതിന്റെ വീഡിയോകള്‍ വരെ ലഭ്യമാണ്.