
കൊൽക്കത്ത: വിൻഡീസിനെതിരേ വിഷാദിച്ചുനിന്ന ഭാരത ക്രിക്കറ്റ് ടീമിനും പ്രേക്ഷകർക്കും സഞ്ജു രക്ഷകനായി. സഞ്ജുവിന്റെ കൊടുങ്കാറ്റ് ബാറ്റിങ്ങിൽ ഭാരതം ടി 20 ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ ജയിച്ച് സെമി ഫൈനലിൽ കടന്നു. സഞ്ജുവിനോട് നാടും ക്രിക്കറ്റ് പ്രേമികൾ പ്രത്യേകിച്ചും നന്ദി പറയുമ്പോൾ സഞ്ജു നന്ദി പറയുന്നു; ദൈവത്തിനോട്,ൗ തിരിച്ചുവരവിന്റെ ആരവം കേൽപ്പിക്കുന്ന നന്ദി.
അവസാനം അടിച്ച പന്തും ബൗണ്ടറി കടന്നപ്പോൾ ക്രീസിൽ മുട്ടുകുത്തി സഞ്ജു പ്രാർത്ഥിച്ചു, കുരിശുവരച്ച് ദൈവകാരുണ്യം സ്മരിച്ചു.
ഭാരതം ടോസ് നേടി, വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിനയച്ചു.
അവർ അടിച്ചുകൂട്ടിയ 196 റൺസ് കണ്ടപ്പോൾ ഭാരതത്തിന് മനസ്സു ചഞ്ചലിച്ചു, ഇത്രയും വലിയ സ്‌കോർ… പക്ഷേ പ്രേക്ഷകർക്ക് അങ്ങനെ തോന്നിയിട്ടുണ്ടാവുമെങ്കിലും ടീമിന് അതായിരുന്നില്ല മനസ്സ്.
എന്നാൽ തുടക്കത്തിലെ മൂന്ന് നിർണായക വിക്കറ്റുകൾ ഭാരതത്തിന് നഷ്ടമായപ്പോൾ പലരും മടുത്തു, മനസ്സിൽ തോൽവി ഏറ്റെടുക്കാൻ കരുത്തുണ്ടാക്കി. പക്ഷേ… ഓപ്പണിങ്ങിലിറങ്ങിയ സഞ്ജു ഒറ്റയാൾ ലക്ഷ്യം നേടി. 50 പന്തിൽ നിന്ന് 97 റൺസ് അടിച്ചു നേടിയപ്പോൾ ഭാരതം ചേസ് ചെയ്ത് നേടിയ വൻ വിജയമെന്ന പേരിൽ ചരിത്രത്തിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു മാർച്ച് ഒന്നിലെ കളിയിൽ.
സഞ്ജുവിന്റെ കരിയറിലെ ബെസ്റ്റ് ഇന്നിങ്‌സായിരുന്നു ഇന്ന് ക്രീസിൽ പ്രകടമായത്.
10 വീതം റൺസ് വീതമെടുത്ത അഭിഷേക് ശർമയുടേയും ഇഷാൻ കിഷന്റേയും വിക്കറ്റുകളും സൂര്യകുമാർ യാദവിൻറെ (18 റൺസ്) വിക്കറ്റുമാണ് ഭാരതത്തിന് ആദ്യം പോയത്. തുടൾർന്ന് എത്തിയ തിലക് വർമ്മ ക്യാച്ചിൽ പുറത്തായി. ജേസൺ ഹോൾഡറുടെ പന്തിൽ ഹേറ്റ്‌മെയറുടെ കൈയിലേക്ക് പന്തടിച്ചുവിട്ടു. പിന്നീട് ഹാർദിക് പാണ്ഡ്യെ. 14 പന്തിൽ 17 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെയും അവർ പിടിച്ചു. ഷാമർ ജോസഫ് ബൗൾ ചെയ്തു, ജേസൺ ഹോൾഡർ പിടിച്ചു. ശിവം ദുബെ അടുത്തയാൾ. സഞ്ജുവിനൊപ്പം ശിവം ചേർന്നപ്പോൾ വിജയം കൈവരുകയായിരുന്നു.
ഓപ്പണറായിരുന്നു സഞ്ജു. അവസാനം പന്തടിച്ചതും സഞ്ജു.
ഇന്നത്തെ കളി പല അർത്ഥത്തിലും സഞ്ജുവിന്റെ തിരിച്ചുവരവാണ്. പലരും എഴുതിത്തള്ളി. അപഹസിച്ചു, പക്ഷേ, ഇനിയും എനിക്ക് കാലമുണ്ടെന്ന് വിശ്വാസത്തിലായിരുന്നു സഞ്ജു. അങ്ങനെ ഇന്ന് അയാൾ കളിക്കളത്തിൽ ഉയിർത്തെഴുന്നേറ്റു.
ടി 20 ലോകകപ്പ് തുടക്കത്തിൽ സ്‌കോർ കണ്ടെത്താൻ പാടുപെട്ട സഞ്ജുവിന് ടീമിന് പുറത്തിരിക്കേണ്ട അവസ്ഥവരെ ഉണ്ടായി. എന്നാൽ ടീമിന്റെ പ്രതിസന്ധഘട്ടത്തിൽ ഓപ്പണിങ് പിഴച്ചപ്പോൾ സഞ്ജുവിനെ തിരിച്ചു വിളിക്കുകയായിരുന്നു.