• Wed. Oct 22nd, 2025

24×7 Live News

Apdin News

സുരേഷ് ഗോപിയുടെ പ്രജകളാവാനില്ല; കലുങ്ക് സംവാദത്തിന് പിന്നാലെ ബിജെപി വിട്ട് പ്രവര്‍ത്തകര്‍

Byadmin

Oct 22, 2025


തൃശൂര്‍: വരന്തരപ്പിള്ളിയില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തില്‍ പങ്കെടുത്തതിന് പിന്നാലെ ബി.ജെ.പി വിട്ട് പ്രവര്‍ത്തകര്‍. വരന്തരപ്പിള്ളി പഞ്ചായത്ത് നാലാം വാര്‍ഡിലെ നാല് ബി.ജെ.പി പ്രവര്‍ത്തകരും കുടുംബവുമാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കലുങ്ക് സംവാദത്തിനിടെ സുരേഷ് ഗോപി അപമാനിച്ചുവെന്ന് ആരോപിച്ചാണ് വേലുപ്പാടം വാര്‍ഡിലെ ബി.ജെ.പി പ്രവര്‍ത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവര്‍ പാര്‍ട്ടി വിട്ടത്. വരന്തരപ്പിള്ളിയില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി അംഗം നിഖില്‍ ദാമോദരന്‍ ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോണ്‍ഗ്രസ് അംഗത്വം നല്‍കി സ്വീകരിച്ചു.

ഒക്ടോബര്‍ 18നായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കലുങ്ക് സംവാദം നടന്നത്. സുരേഷ് ഗോപി ഗര്‍വോടെ സംസാരിക്കുകയും തങ്ങളെ അപമാനിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി വിട്ടവര്‍ ആരോപിക്കിന്നു. മന്ത്രിയുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെന്ന് കാണിച്ചാണ് പാര്‍ട്ടി വിട്ടതെന്നും സുരേഷ് ഗോപിയുടെ പ്രജകളല്ല തങ്ങളെന്നും പ്രസാദ് പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധി സാധാരണക്കാരോടൊപ്പം ചായ കുടിക്കുമെന്നും എന്നാല്‍ എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ലെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

By admin