• Fri. Dec 12th, 2025

24×7 Live News

Apdin News

സൗദി അറേബ്യ 170 പാകിസ്ഥാനികളെ തൂക്കിലേറ്റി , ആയിരക്കണക്കിന് ആളുകളെ തടവിലാക്കി, നരകതുല്യമായ ജീവിതം : പാക് പത്രപ്രവർത്തകന്റെ വലിയ വെളിപ്പെടുത്തൽ

Byadmin

Dec 12, 2025



ഇസ്ലാമാബാദ് : സൗദി അറേബ്യയിൽ അറസ്റ്റിലാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന വിദേശ പൗരന്മാരിൽ ഏറ്റവും കൂടുതൽ പേർ പാകിസ്ഥാനികളാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുതിർന്ന് പാക് പത്രപ്രവർത്തകൻ
സാഹിദ് ഗിഷ്കോരി. തന്റെ
ഒരു വീഡിയോ റിപ്പോർട്ടിലാണ് സൗദി അറേബ്യയിലെ പാകിസ്ഥാനികളുടെ ദുരവസ്ഥ സാഹിദ് വെളിപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സൗദി അറേബ്യയിലെ ക്രിമിനൽ കേസുകളിൽ പാകിസ്ഥാനികളാണ് മുൻപന്തിയിൽ ഉള്ളതെന്ന് സാഹിദ് പ്രസ്താവിച്ചു. മറ്റ് രാജ്യങ്ങളിലെ പൗരന്മാരേക്കാൾ കൂടുതൽ പ്രോസിക്യൂഷനുകൾ അവർ നേരിട്ടിട്ടുണ്ട്, കൂടാതെ അവർക്ക് കൂടുതൽ വധശിക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2014 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ സൗദി അറേബ്യയിൽ 170 പാകിസ്ഥാൻ പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് സാഹിദ് പറയുന്നു. കൊലപാതകം, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കാണ് ഈ വധശിക്ഷകൾ നടപ്പിലാക്കിയത്. സൗദി സർക്കാരിൽ നിന്നും നിരവധി എൻ‌ജി‌ഒകളിൽ നിന്നുമാണ് സാഹിദ് ഈ വിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഈ പ്രശ്നം പരിഹരിക്കണമെന്ന് പാകിസ്ഥാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

https://x.com/ZahidGishkori/status/1999024430316662789?s=20

ആയിരക്കണക്കിന് പാകിസ്ഥാനികൾ ജയിലിലാണ്

കഴിഞ്ഞ ബുധനാഴ്ച സൗദി അറേബ്യയിൽ ഒരു പാകിസ്ഥാനിയെ തൂക്കിലേറ്റിയതായി സാഹിദ് റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിൽ പാകിസ്ഥാനികൾക്കെതിരായ നിയമപരമായ നടപടികൾ തുടരുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം 2024 ൽ, വിവിധ കേസുകളിലായി 21 പാകിസ്ഥാൻ തടവുകാരെ സൗദി വധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സാഹിദിന്റെ അഭിപ്രായത്തിൽ 2014 ൽ സൗദി അറേബ്യയിൽ 12 പാകിസ്ഥാനികളെ തൂക്കിലേറ്റി. 2015 ൽ 14 പാകിസ്ഥാനികളെയും, 2016 ൽ 5 പാകിസ്ഥാനികളെയും, 2017 ൽ 13 പാകിസ്ഥാനികളെയും, 2018 ൽ 18 പാകിസ്ഥാനികളെയും, 2019 ൽ ഒരു പാകിസ്ഥാനി തടവുകാരനെയും തൂക്കിലേറ്റിയെന്നാണ്.

ഈ വർഷം മൂന്ന് പേർക്ക് ശിക്ഷ വിധിച്ചു

ഈ വർഷം 2025-ൽ സൗദി അറേബ്യയിൽ മൂന്ന് പാകിസ്ഥാനികളെ വധശിക്ഷയ്‌ക്ക് വിധേയരാക്കി. നിലവിൽ 7,000-ത്തിലധികം പാകിസ്ഥാനികൾ സൗദി അറേബ്യയിൽ തടവിലാണ്. ഇതിൽ 28 പേർക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. ഇതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. പാകിസ്ഥാൻ സ്ത്രീകളും സൗദി ജയിലുകളിലാണ്. ഇരുപത്തിരണ്ട് പാകിസ്ഥാൻ സ്ത്രീകളും സൗദി ജയിലുകളിലുണ്ട്, അവരിൽ രണ്ട് പേർക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ സർക്കാരും എംബസിയും പാകിസ്ഥാനികളെ സംരക്ഷിക്കുന്നതിൽ സഹായിക്കുന്നില്ലെന്ന് സാഹിദ് പറഞ്ഞു. കൂടാതെ പാകിസ്ഥാൻ സർക്കാർ പൗരന്മാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നു. ചെറിയ കുറ്റങ്ങൾക്ക് ജയിലിലടയ്‌ക്കപ്പെടുന്നവരെയും പിഴ അടച്ച് മോചിപ്പിക്കാൻ കഴിയുന്നവരെയും സർക്കാർ സഹായിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

By admin