
2019 ഫെബ്രുവരി രാജ്യം എക്കാലത്തവും ഓര്‍ത്തുവെക്കുന്ന പുല്‍വാമ ഭീകരാക്രമണം നടന്ന സമയം . രാജ്യത്തിന് നഷ്ടമായത് നാല്‍പ്പത് സൈനികരെയാണ് . 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഭീകരാക്രമണം കൂടിയായിരുന്നു പുല്‍വാമയില്‍ നടന്നത്.
പുല്‍വാമയിലെ അവന്തിപോറയില്‍ സ്‌ഫോടക വസ്തുകള്‍ നിറച്ച വാഹനം ജമ്മു-ശ്രീനഗര്‍ ഹൈവേയിലേക്ക് പ്രവേശിക്കുകയും, ഇത് സൈനിക വാഹനവ്യൂഹത്തിലൊരു വാഹനത്തെ മറികടക്കുകയും പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ആറാമത്തെ ബസ് കൂടി തകര്‍ന്നു. നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 39 പേരും വാഹനവ്യൂഹത്തിലെ അഞ്ചാമത് ബസ്സിലുള്ളവരായിരുന്നു. ആറാമത്തെ ബസ്സിലുണ്ടായിരുന്ന അഞ്ചോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കി. കണ്ണീരിന് പ്രതികാരം ചെയ്യുമെന്ന് മോദി പറഞ്ഞു. സ്ഥലവും സന്ദര്‍ഭവും നോക്കി തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
ആക്രമണം നടന്ന് 12 ദിവസത്തിന് ശേഷം ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പാകിസ്താന്‍ ചെന്നായിരുന്നു ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ബാലാകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് ക്യാമ്പ് ബോംബിട്ട് തകര്‍ത്തു. അന്ന് ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യങ്ങളിലൊന്ന് ഇസ്രായേലായിരുന്നു. അന്ന് ഇസ്രായേൽ മറ്റൊരു പ്രഖ്യാപനം കൂടി നടത്തി . 35,000 അടി ഉയരത്തിൽ പറന്ന് അക്രമിക്കുന്ന ഹെറോൺ ഡ്രോണുകൾ ഇന്ത്യയ്‌ക്ക് നൽകാമെന്ന് .
ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനായാണ് ഏറ്റവും വലിയ ആളില്ലാ വിമാനങ്ങൾ നൽകാമെന്ന് ഇസ്രായേൽ അന്ന് പറഞ്ഞത്. ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഈ ഡ്രോണുകൾ നിർമ്മിക്കുന്നത്. ഇസ്രയേല്‍ നല്‍കിയ ഹെറോണ്‍ 2 എന്ന ഡ്രോണ്‍ പിന്നീട് ഇന്ത്യൻ നടത്തിയ സർജിക്കൽ സ്ട്രൈക്കായ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തിന്റെ കുന്തമുനകളില്‍ ഒന്നായിരുന്നു.
ഓപ്പറേഷൻ സിന്ദൂറില്‍ 2025 മെയ് 7 ന് ഹെറോൺ എംകെ-II ഡ്രോൺ പാകിസ്ഥാൻ വ്യോമാതിർത്തി വിജയകരമായി മുറിച്ച് കടന്നു. ഇന്ത്യ ലക്ഷ്യമിട്ട ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തുക മാത്രമല്ല, ആ ആക്രമണങ്ങളുടെ തത്സമയ ഉയർന്ന റെസല്യൂഷൻ വീഡിയോകളും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തു. ഹെറോണ്‍ ഡ്രോണ്‍ ഉപഗ്രഹവുമായി ബന്ധപ്പെടുത്തിയതിനാല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള ദൃശ്യങ്ങള്‍ വ്യക്തതയോടെ പകര്‍ത്താനും കഴിയും. അതുകൊണ്ട് ഇന്ത്യയുടെ പ്രതിരോധ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ പാകിസ്ഥാന്റെ കേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഇന്ന് ഇറാനിൽ സംഹാരതാണ്ഡവം നടത്തുന്നതും ഹെറോൺ തന്നെ. 45 മണിക്കൂർ പറക്കൽ ശേഷി, 35,000 അടി ഉയരത്തില്‍ വരെ സേവനം നടത്താനുള്ള ശേഷി, ഇന്ധനം നിറയ്‌ക്കാതെ 1,000+ കിലോമീറ്റർ വരെയുള്ള ദൂരം പറക്കാനുള്ള കഴിവ്. കിലോമീറ്ററുകളോളം അകലെ നിന്ന് ആക്രമണത്തിന്റെയോ, ശത്രുനീക്കങ്ങളുടേയോ ചിത്രങ്ങല്‍ പകര്‍ത്താനുള്ള കഴിവ് എന്നിവയാണ് ഹെറോണ്‍ എംകെ 2 വിന്റെ പ്രത്യേകതകള്‍.