തൃശൂർ> വിൽപനക്കായി വ്യാജ സ്പിരിറ്റ് സൂക്ഷിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. വാടാനപ്പിള്ളി ആനവളവ് ഇട്ടൂലീ സുനിലിനെയാണ് (40) വെസ്റ്റ് പൊലീസ് പിടികൂടിയത്. ചേറ്റുപ്പുഴ പുളിക്കപറമ്പ് ജംഗ്ഷനിലുള്ള വീട്ടിൽ അനധിക്യതമായി സൂക്ഷിച്ചിരുന്ന 3616 ലിറ്റർ വ്യാജ സ്പിരിറ്റ് കണ്ടെടുത്ത കേസിലാണ് അറസ്‌റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ മറ്റു മൂന്നു പ്രതികളെ അറസ്റ്റ്ചെയ്തിരുന്നു.
കമീഷണർ ആർ ഇളങ്കോയുടെ നിർദ്ദേപ്രകാരം തൃശൂർ ടൗൺ എസിപി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സ്ക്വാഡ് അംഗങ്ങളായ ഹരീഷ്, ദീപക് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി തൃശൂരിലെ നാട്ടികയിലുണ്ടെന്ന് കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ