ഗുവാഹത്തി : ബംഗാളിൽ നിന്നെത്തി സർക്കാർ ഭൂമി കൈയ്യേറി വീട് വച്ച് താമസിക്കുകയായിരുന്ന ഇസ്ലാമിസ്റ്റുകൾക്ക് നേരെ ശക്തമായ നടപടിയുമായി അസം സർക്കാർ . ഗോൾപാറ ജില്ലയിലെ ബിഘ തണ്ണീർത്തട പ്രദേശത്തെ 700 ഓളം വീടുകൾക്ക് നേരെയാണ് ഹിമന്ത സർക്കാരിന്റെ ബുൾഡോസർ നടപടി .
ഗോൾപാറ ജില്ലയിലെ ഹസില ബീൽ ഗ്രാമത്തിലെ ഭൂമിയാണ് ഇവർ കയ്യടക്കി വച്ചിരുന്നത് . തിങ്കളാഴ്ച രാവിലെ വീടുകൾ ഒഴിപ്പിക്കലും പൊളിച്ചുമാറ്റലും ആരംഭിച്ചു. അവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും ബംഗാളി വംശജരായ മുസ്ലീങ്ങളാണ്.
“ഇത് യഥാർത്ഥത്തിൽ ഒരു തണ്ണീർത്തടമാണ്, 2023 ലും 2024 ലും അനധികൃത കൈയേറ്റക്കാർക്ക് പ്രദേശം സ്വയം ഒഴിയാൻ ഞങ്ങൾ നോട്ടീസ് നൽകിയിരുന്നു. ചില ആളുകൾ ഇപ്പോഴും സ്ഥലം വിട്ടിട്ടില്ല, വെള്ളിയാഴ്ച ഞങ്ങൾ വീണ്ടും നോട്ടീസ് നൽകി. ഏകദേശം 25% ആളുകൾ സ്വയം പോയി,മറ്റുള്ളവരെയാണ് ഇപ്പോൾ ഒഴിപ്പിക്കുന്നത് “ – ഗോൾപാറ ഡിസി ഖനീന്ദ്ര ചൗധരി പറഞ്ഞു. എല്ലാം സമാധാനപരമായിരുന്നു, ഒരു ചെറുത്തുനിൽപ്പും ഉണ്ടായില്ലെന്നും ചൗധരി പറഞ്ഞു.