• Sun. May 11th, 2025

24×7 Live News

Apdin News

All party meeting at 11 am tomorrow; Narendra Modi responded that it was a proud moment | നാളെ രാവിലെ 11 മണിക്ക് സര്‍വകക്ഷി യോഗം ; അഭിമാനനിമിഷമെന്ന് പ്രതികരിച്ച് നരേന്ദ്രമോദി

Byadmin

May 7, 2025


uploads/news/2025/05/779732/narendra-modi.gif

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയകരമായ നിര്‍വ്വഹണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നാളെ രാവിലെ 11 മണിക്ക് സര്‍വകക്ഷി യോഗം വിളിച്ചതായി സൂചന. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ഉള്‍പ്പെടെ മുതിര്‍ന്ന മന്ത്രിമാര്‍ യോഗത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കും. യോഗത്തിന്റെ അജണ്ട പ്രതിപക്ഷ നേതാക്കളെ ഓപ്പറേഷനെ കുറിച്ച് വിശദീകരിക്കുകയും ദേശീയ സുരക്ഷാ കാര്യങ്ങളില്‍ മുന്നോട്ടുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ക്യാമ്പുകളിലും ലോഞ്ച്പാഡുകളിലും സൈന്യം നടത്തിയ ആക്രമണം ”നമുക്കെല്ലാവര്‍ക്കും അഭിമാന നിമിഷമാണ്” എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ കാബിനറ്റ് സഹപ്രവര്‍ത്തക രോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ 7-ല്‍ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗം അവസാനിച്ചു, ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ചും രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷായുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും പ്രത്യേക ഉന്നതതല ചര്‍ച്ച നടത്തുകയാണ്.

ഇന്ത്യ ആക്രമണം നടത്തിയ മുസാദറാബാദ് ഐക്യരാഷ്ട്രസഭയുടെ സംഘം സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ ആക്രമണത്തെ സ്ഥിരീകരിച്ച് ആക്രമണം നന്ന ഒമ്പത് ഭീകര ക്യാമ്പുകളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ സുബ്ഹാന്‍ അല്ലാഹ് ക്യാമ്പിനുള്ളിലെ തകര്‍ന്ന ജാമിയ മസ്ജിദിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത് ചുറ്റും കിടക്കുന്ന അവശിഷ്ടങ്ങളുടെ കൂമ്പാരവും മേല്‍ക്കൂരയിലെ വിടവുള്ള ദ്വാരവും കാണിക്കുന്നു. ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബഹവല്‍പൂര്‍ പാകിസ്ഥാനിലെ 12-ാമത്തെ വലിയ നഗരമാണ്.

സുബ്ഹാന്‍ അല്ലാഹ് കാമ്പസ് 18 ഏക്കറില്‍ പരന്നുകിടക്കുന്നു, ഉസ്മാന്‍-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്നു, റിക്രൂട്ട്മെന്റിനും ധനസമാഹരണത്തിനും പ്രബോധനത്തിനുമുള്ള ജെഎം-ന്റെ കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ 80 ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ലഷ്‌ക്കര്‍ തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. സഹോദരിയും സഹോദരി ഭര്‍ത്താവും വീട്ടിലെ നാലു കുട്ടികളും കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ടെന്നാണ് വിവരം.



By admin