photo – facebook
തിരുവനന്തപുരം : നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്സിപിഐഎം . പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും ഡോ പി സരിന്‍ ജനവിധി തേടും. ചേലക്കരയില്‍ മുന്‍ എംഎല്‍എയായ യുആര്‍ പ്രദീപിനെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെ രാധാകൃഷ്ണനും ഷാഫി പറമ്പിലും വിജയിച്ച പശ്ചാത്തലത്തിലാണ് ചേലക്കരയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലും പാര്‍ട്ടി വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് എംവി ഗോവിന്ദന്‍ പറഞ്ഞു.
നേരത്തെ പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗികമായി സിപിഎം സ്ഥിരീകരിച്ചിരുന്നില്ല. സിപിഎം സ്വതന്ത്രനായാണ് പി സരിന്‍ പാലക്കാട് മത്സരിക്കുക. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസ് പടവെട്ട് ആരംഭിച്ചെന്നും എംവി ഗോവിന്ദന്‍ പരിഹസിച്ചു.
ഇന്ന് രാവിലെ മന്ത്രി എംബി രാജേഷിനെ പാലക്കാട്ടെ വീട്ടിലെത്തി കണ്ട ഡോ പി സരിൻ, പിന്നീട് ഓട്ടോറിക്ഷയിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയി. ഇവിടെ വച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ സരിനെ നേതാക്കൾ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രവർത്തകർ സഖാവ് പി സരിന് അഭിവാദ്യം മുഴക്കി. എ.കെ.ബാലൻ, എൻ.എൻ കൃഷ്ണദാസ് ഉൾപ്പെടെ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.