• Fri. Oct 11th, 2024

24×7 Live News

Apdin News

vd-satheesan-criticized-the-government-on-hema-committee-issue | ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തര പ്രമേയം ചര്‍ച്ചചെയ്യാന്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരം, പ്രതിക്കൂട്ടിലാകുമെന്ന് സര്‍ക്കാരിന് പേടി’ : വി. ഡി സതീശന്‍

Byadmin

Oct 11, 2024


vd, satheesan, criticize, government, hema, committee,issue

തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശന്ങ്ങള്‍ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിക്കൂട്ടിലാകുമോ എന്ന ഭയം കൊണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതിരുന്നത്. സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ ഗൗരവമായി ബാധിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വി ഡി സതീശന്‍ ചോദിച്ചു. ലാവ്ലിന്‍ കേസ് എത്ര തവണ നിയമസഭ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിയമസഭ കൗരവ സഭയായി മാറുകയാണ്. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം റിപ്പോര്‍ട്ട് കൊടുക്കരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു സ്ഥലത്തും ജസ്റ്റിസ് ഹേമ അങ്ങിനെ ഒരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. സുപ്രീം കോടതിയുടെ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്, അത് അനുസരിച്ച് വേണം റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത് എന്നാണ് ജസ്റ്റിസ് ഹേമ അറിയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും റിപ്പോര്‍ട്ട് പുറത്ത് കൊടുക്കരുതെന്ന് ജസ്റ്റിസ് ഹേമ കത്തെഴുതിയെന്ന് പറഞ്ഞ് നിയമസഭയെ വരെ തെറ്റിദ്ധരിപ്പിച്ചതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

നാലര വര്‍ഷത്തോളമായി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈകളിലാണ്. ലൈംഗിക കുറ്റകൃത്യം ഒളിച്ചുവെച്ചവര്‍ക്ക് ആറ് മാസം തടവ് ശിക്ഷ ലഭിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും ക്രിമിനല്‍ കുറ്റം ചെയ്തുവെന്നും വിഡി സതീശന്‍ പറഞ്ഞു. റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷണം നടത്തില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഹൈക്കോടതി പറഞ്ഞിട്ടും അന്വേഷണം നടത്തുന്നില്ല. സര്‍ക്കാറിന്റെ മുന്നില്‍ മൊഴി കൊടുക്കാന്‍ എങ്ങനെ മുന്നോട്ടു വരുമെന്നും ആദ്യം മുതല്‍ സ്ത്രീവിരുദ്ധ സമീപനമാണ് സര്‍ക്കാരിനെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ആരും മൊഴി കൊടുക്കാന്‍ വരുന്നില്ല എന്നാണ് സര്‍ക്കാര്‍ വാദം. സാധാരണക്കാരായ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം സര്‍ക്കാര്‍ നല്‍കണമായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയില്ല. അങ്ങനെ ഒരു ഉറപ്പ് നല്‍കിയിരുന്നുവെങ്കില്‍ പരാതി നല്‍കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുമായിരുന്നുവെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.



By admin