ഒമാനിൽ ഇറാൻ-അമേരിക്ക ആണവചർച്ച തുടരുന്നു. ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുമായി ഇരു നേതാക്കളും ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയാക്കി. അമേരിക്ക-ഇറാൻ പ്രതിനിധികളുടെ ചർച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുടെ മധ്യസ്ഥയിൽ.
ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിലൂടെ പശ്ചേമേഷ്യയെ ആശങ്കയിലാക്കുന്ന യുദ്ധം ഒഴിവാക്കുകയാണ് ഒമാനിൽ നടക്കുന്ന ചർച്ചയുടെ ലക്ഷ്യം. പ്രസിഡൻറെ ഡോണൾഡ് ട്രംപിൻറെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‍കോഫും ജരാഡ് കഷ്‍ണറുമാണ് അമേരിക്കൻ പ്രതിനിധിസംഘത്തിന് നേതൃത്വം നൽകുന്നത്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള ഇറാൻ പ്രതിനിധസംഘവും ചർച്ചയിൽ പങ്കെടുക്കുന്നു. ആണവ ചർച്ചയ്ക്കപ്പുറം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും തീവ്രവാദ സംഘടനകൾക്ക് ഇറാൻ നൽകുന്ന പിന്തുണയും സർക്കാർ വിരുദ്ധ പ്രക്ഷോഭവും ചർച്ചയായേക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. എന്നാൽ ഇറാൻ വിയോജിപ്പ് അറിയിച്ചു.
സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ തയ്യാറാകണമെന്ന അമേരിക്കയും ആവശ്യത്തിലും ഇറാന് എതിർപ്പുണ്ട്. ഇതിനിടെ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന റഷ്യയുടെ പ്രതികരണവും എത്തി. ചർച്ചകൾക്ക് മുന്നോടിയായി യു എസ് എസ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കന്റെ ദൃശ്യങ്ങൾ യു എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടിരുന്നു. ഇറാനിൽ തങ്ങുന്ന അമേരിക്കൻ പൌരൻമാർക്ക് രാജ്യം വിടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട് മെൻറിൻറെ മുന്നറിയിപ്പും നൽകി.