മനാമ: ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കണമെന്ന ആവശ്യവുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും. യു.കെയിലെ നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇരുവരും നിലപാട് അറിയിച്ചത്. കൂടാതെ, ഗസ്സയിലെ അടിയന്തര വെടിനിര്‍ത്തല്‍, മാനുഷിക സഹായം ലഭ്യമാക്കല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവക്കുള്ള ആഹ്വാനങ്ങളും ഇരുവരും അറിയിച്ചു.
ബഹ്‌റൈന്‍-യു.കെ തമ്മിലുള്ള ദൃഢതയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും ബ്രിട്ടന്‍ രാജാവ് ചാള്‍സ് മൂന്നാമന്റെയും ബന്ധങ്ങളും കെയര്‍ സ്റ്റാര്‍മര്‍ എടുത്തു പറഞ്ഞു. പ്രധാന മേഖലയിലുടനീളമുള്ള അടുത്ത സഹകരണം, തന്ത്രപരമായ പങ്കാളിത്തം, ഉഭയകക്ഷി കരാറുകള്‍ എന്നിവയിലൂടെ ബഹ്‌റൈന്‍-യു.കെ ബന്ധം കൂടുതല്‍ ശക്തി പ്രാപിക്കുകയാണെന്ന് കിരീടാവകാശിയും പറഞ്ഞു.
ഉഭയകക്ഷി സഹകരണം വിശാലമാക്കുന്നതിനുള്ള വഴികള്‍, പരസ്പര താല്‍പര്യമുള്ള കാര്യങ്ങള്‍, ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ എന്നിവയെക്കുറിച്ചും യോഗത്തില്‍ സംസാരിച്ചു. ജി.സി.സി-യു.കെ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചക്കിടെ ഇരുവരുടെയും സാന്നിധ്യത്തില്‍ രണ്ട് പ്രധാന കരാറുകളില്‍ ബഹ്‌റൈനും-യു.കെയും ഒപ്പുവെച്ചു.
The post ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കമെന്ന് കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.