• Wed. May 27th, 2026

24×7 Live News

Apdin News

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

Byadmin

May 27, 2026



തിരുവനന്തപുരം: കേരള പോലീസിന്, അല്ല ചെന്നിത്തലപ്പോലീസിന് ഇത് ജയിച്ചേ മതിയാകൂ എന്ന നിലയിലുള്ള ‘വാട്ടർലൂ’വാണ്. അധികാരമേറ്റ് ആദ്യ 10 ദിവസത്തിനുള്ളിൽ വന്നുവീണ ആദ്യ പരീക്ഷണത്തിൽ പ്രതിപക്ഷമായ സിപിഎമ്മിനോട് തോറ്റാൽ കേരള പോലീസിനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും എന്നെന്നേക്കുഗമായി പ്രതിപക്ഷത്തിനു മുന്നിൽ തലതാഴ്‌ത്തി നടക്കാം. അതുമാത്രമല്ല, കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയുടെ ഉദേ്യാഗസ്ഥർക്ക് തൊഴിൽ-ജീവൻ സുരക്ഷ നൽകാൻ കഴിയാത്ത സ്ഥിതി എന്നത് കേരള പോലീസിന്റെ എക്കാലത്തേയും പഴിയായി മാറും; കുറഞ്ഞത് എട്ടുമണിക്കൂറിനെങ്കിലുമുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ.
പിണറായി വിജയന്റെ മകൾ നടത്തിയ സാമ്പത്തിക കുറ്റത്തിൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു നീക്കങ്ങൾ. അവർക്ക് ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കേണ്ടത് അതത് പ്രദേശത്തെ പോലീസ് സംവിധാനമാണ്. ഇഡി ആ സഹായവും ഔദ്യോഗികമായി ചോദിച്ചിരുന്നു. റെയ്ഡ് അറിഞ്ഞ് സംഭവസ്ഥലത്ത് പാർട്ടി പ്രവർത്തകർ സായുധരായി ഒത്തുകൂടിയിരുന്നു. ഈ വിവരങ്ങളെല്ലാം സംസ്ഥാന പോലീസിനറിയാമായിരുന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ ഇതുസംബന്ധിച്ച മുന്നറിയിപ്പും നൽകിയതാണ്.
കോഴിക്കോട്ടും കണ്ണൂരും സമാനമായ സംഭവങ്ങൾ ഉണ്ടായി. അതനുസരിച്ച് അവിടെ മുതിർന്ന പാർട്ടി നേതാക്കളുമായി പോലീസ് ചർച്ചകൾ നടത്തി, അവർ പറഞ്ഞ ആവശ്യങ്ങൾ പരിഗണിച്ച് പരസ്പര വിശ്വാസത്തിലാണ് പരിശോധനകഴിഞ്ഞ് ഉദ്യോഗസ്ഥരെ മടക്കി അയച്ചത്. കണ്ണൂർപോലെ പാർട്ടി പ്രവർത്തകർ അതി വൈകാരികമായി പിണറായി വിജയനേയും പാർട്ടിയേയും കാണുന്നിടയത്ത് കാര്യങ്ങൾ ഏറെക്കുറേ കൈകാര്യം ചെയ്തു. ഉദ്യോഗസ്ഥരെ പുലഭ്യം പറഞ്ഞതും വാഹനത്തിനു നേരേ മുട്ടയെറിഞ്ഞതുമൊഴലിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
എന്നാൽ തലസ്ഥാനത്തും പോലീസ് ഉംദ്യാഗസ്ഥർ മുതിർന്ന പാർട്ടി നേതാക്കളുമായി ചർച്ച നടത്തി അവരെ വിശ്വാസത്തിലെടുത്താണ് ഇഡി ഉദ്യോഗസ്ഥരെ പുറത്തിറക്കിയത്. സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ നേതാക്കളാണ് പോലീസിന് ഉറപ്പുനൽകിയത്. പക്ഷേ, ഏതാനും പോലീസ് ഉദ്യോഗസ്ഥരുടെ കഠിനമായ പരിശ്രമം ഉണ്ടായതിനാലാണ് ആക്രമണം വാഹനം തകർക്കലിലും ചെറിയ കൈയേറ്റങ്ങളിലും ഒതുങ്ങിയത്.
എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു, സിപിഎം നേതാക്കൾ അണികൾക്ക് എന്തും ചെയ്യാനുള്ള അനുമയതി നൽകിയശേഷമാണ് പോലീസിനെ പറഞ്ഞ കബളിപ്പിച്ചത്.
ആക്രമണത്തിൽനിന്ന് ഇഡി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയ ശേഷം അക്രമികളെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസിനെ ആക്രമിക്കുകയായിരുന്നു പാർട്ടി അണികൾ. എസ്എഫ്‌ഐക്കാരെ തൊടാൻ പോലീസിനെ അനുവദിക്കില്ലെന്ന് നേതാക്കൾ പ്രസ്താവിച്ചു. തുടർന്ന് പ്രകടനം നടത്തി പാളയത്തെ പാർട്ടി ഓഫീസുകളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു അക്രമികൾ.
വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പാർട്ടി ഗുണ്ടകൾ പോലീസിനെ നേരിടാൻ സന്നദ്ധരായി പാർട്ടി ഓഫീസിനു മുന്നിലുണ്ട്. പ്രതികളെ പിടികൂടാതെ തിരിച്ചു പോകില്ലെന്നാണ് പോലീസ് നിലപാട്.
ഇവിടെ തോറ്റാൽ അത് എന്നേക്കുമായുള്ള തോൽവിയാകുമെന്ന പോലീസിന്റെ നിലപാടിനെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തീരുമാനമെടുക്കാൻ കഴിയാതെ കുഴങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ന്യൂദൽഹിയിലാണ്.

 

By admin